വാർഷിക പൊതുയോഗം - 2015 മെയ് 31 വൈകിട്ട് 5 മണി ഗ്രന്ഥശാല ഹാൾ

അറിയിപ്പ് 

വാർഷിക പൊതുയോഗം2015 മെയ് 31 വൈകിട്ട് 5 മണി ഗ്രന്ഥശാല ഹാൾ

എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു
                                                                  എം.കെ.ബോസ്, സെക്രട്ടറി

പ്രതിമാസ സിനിമാ പ്രദർശനം 2015 മെയ് 31 വൈകിട്ട് 6 മണി - ഗ്രന്ഥശാല ഹാൾ എലിപ്പത്തായം സംവിധാനം - അടൂർ ഗോപാലകൃഷ്ണൻ

പ്രതിമാസ സിനിമാ പ്രദർശനം

2015 മെയ് 31 വൈകിട്ട് 6 മണി - ഗ്രന്ഥശാല ഹാൾ 

എലിപ്പത്തായം സംവിധാനം - അടൂർ ഗോപാലകൃഷ്ണൻ


എലിപ്പത്തായം:- അടൂർ ഗോപാലകൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച് 1981-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ്‌ എലിപ്പത്തായം (Translation: The Rat Trap). നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഈ ചലച്ചിത്രം അടൂർ ഗോപാലകൃഷ്ണന്റെ ഏറ്റവും മികച്ച സൃഷ്ടിയായി വിലയിരുത്തപ്പെടുന്നു. 1982-ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ Un Certain Regard വിഭാഗത്തിൽ എലിപ്പത്തായം പ്രദർശിപ്പിച്ചിരുന്നു.
തറവാടിന്റെ പോയകാല സമൃദ്ധിയും വർത്തമാനകാല വ്യഥയും വ്യക്തമാക്കുന്ന തരത്തിലുള്ള, വീടിന്റെ നാശോന്മുഖതയിൽ നമ്മുടെ ശ്രദ്ധക്ഷണിക്കുന്ന ക്ലോസ് അപ്പ് ദൃശ്യങ്ങളിലൂടെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പുരോഗമിക്കുന്നത്.
രാത്രിയുടെ നിശ്ശബ്ദതയിൽ ഉണ്ണിയുടെ (കരമന ജനാർദ്ദനൻ) നിലവിളിയുയരുന്നു. എലികടിച്ചു എന്ന ഭീതിയിലാണയാളുടെ നിലവിളി. എന്നാൽ സഹോദരിമാരുടെ അന്വേഷണത്തിനൊടുവിൽ എലി അയാളെ കടിച്ചിട്ടില്ലെന്ന് മനസ്സിലാവുന്നു. എങ്കിലും അടുത്ത ദിവസം അവിടെ ഒരെലിപ്പത്തായം സ്ഥാപിക്കപ്പെടുന്നു. അന്നുരാത്രി അതിൽ എലി കുടുങ്ങുന്നു. ശ്രീദേവി അടുത്തദിവസം അതിനെ കുളത്തിൽ മുക്കിക്കൊല്ലുന്നു. ഒരോർമ്മപ്പെടുത്തലായി പിന്നീട് പലപ്രാവശ്യം ഇതേ ദൃശ്യം ചിത്രത്തിൽ ആവർത്തിക്കപ്പെടുന്നുണ്ട്.
ഉണ്ണിയുടെ വിവാഹപ്രായം കഴിഞ്ഞു നിൽക്കുന്ന സഹോദരി രാജമ്മയ്ക്കായി (ശാരദ) അവരുടെ ഒരമ്മാവൻ പല ആലോചനകളും, ഒടുവിൽ ഒരു രണ്ടാം കെട്ടുകാരന്റെയും കൊണ്ടുവരുന്നുണ്ടെങ്കിലും ഉണ്ണിക്ക് അതിലൊന്നും താല്പര്യമില്ല. ഇളയ സഹോദരി ശ്രീദേവി (ജലജ) ട്യൂട്ടോറിയൽ കോളേജിൽ പഠിക്കുകയാണ്. അവൾക്ക് മാത്രമാണ് പുറം ലോകവുമായുള്ള ബന്ധം. അവളുടെ ജീവിതം ദിവാസ്വപ്നങ്ങളിൽ മുഴുകിയതും അതേസമയം തന്നെ ചലനാത്മകവുമാണ്.
ഇടയിൽ വിവാഹം കഴിച്ചയച്ച മൂത്ത സഹോദരി ജാനമ്മ (രാജം കെ നായർ) ഉണ്ണിയോട് തറവാടു സ്വത്തുവകകളിലുള്ള വിഹിതം മകനിലൂടെയും സ്വയവും ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അത് അനുവദിക്കാത്ത ഉണ്ണി അവരോട് തറവാട്ടിൽ വന്നു താമസിക്കാനാണ് ആവശ്യപ്പെടുന്നത്.
ഇതിനിടയിൽ ട്യൂട്ടോറിയൽ കോളേജിലെ അധ്യാപകനുമായി ശ്രീദേവി ഒളിച്ചോടുന്നു. ദേഷ്യപ്പെടുന്നുണ്ടെങ്കിലും ഉണ്ണി അവളെ അന്വേഷിക്കാൻ തയ്യാറാകുന്നില്ല. ഇതും കൂടിയാകുമ്പോൾ രാജമ്മ ആകെ തകർന്നു പോകുന്നു. അവരെ കൂടെക്കൂടെ ഉപദ്രവിക്കാറുണ്ടായിരുന്ന വയറുവേദന കഠിനമാകുകയും അവർ കിടപ്പിലാകുകയും ചെയ്യുന്നു. അയൽക്കാരി നാട്ടുകാരുടെ സഹായത്തോടെ അവരെ ആശുപത്രിയിലാക്കുന്നു.
ഇതു കൂടിയാകുമ്പോൾ ഉണ്ണി തന്നിലേക്ക് കൂടുതൽ ഉൾവലിയുന്നു. വാതിലുകളും ജനലുകളും എല്ലാമടച്ച് അയാൾ സ്വന്തം തുരുത്ത് നിർമ്മിക്കുകയാണ്. കാലം അയാളുടെ പരിസരത്ത് കുളത്തിലെ വെള്ളം പോലെ നിശ്ചലമാണെങ്കിലും പുറത്ത് അത് അനുസ്യൂതമൊഴുകുന്നുണ്ട്. ഒടുവിൽ നാട്ടുകാർ വീടിന്റെ കതകുപൊളിച്ച് ഉണ്ണിയെ ബന്ധനസ്ഥനാക്കി കുളത്തിലെറിയുന്നു, ശ്രീദേവി എലിയെ നശിപ്പിക്കുന്നതുപോലെ. ഉണ്ണി മാപ്പപേക്ഷിക്കുന്നതുപോലെ കയ്യുയർത്തി വെള്ളത്തിൽ നിന്ന് ഉയർന്നു വരുന്നിടത്ത് ചിത്രം അവസാനിക്കുന്നു.
നിർമ്മാണം രവി
പുരസ്കാരങ്ങൾ:- എലിപ്പത്തായം എന്ന ചിത്രത്തിനു ധാരാളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അവയിൽ പ്രധാനമായത് താഴെപ്പറയുന്നു.
1982 ബ്രിട്ടീഷ് ഫിലും ഇൻസ്റ്റിറ്റ്യൂട്ട് (ബ്രിട്ടൺ)
Most Original and Imaginative film shown at the National Film Theatre - എലിപ്പത്തായം - അടൂർ ഗോപാലകൃഷ്ണൻ
1982 ലണ്ടൻ ചലച്ചിത്ര മേള (ബ്രിട്ടൺ)
Sutherland Trophy - എലിപ്പത്തായം - അടൂർ ഗോപാലകൃഷ്ണൻ
1982 ദേശീയ ചലച്ചിത്ര പുരസ്കാരം (ഇന്ത്യ)
Silver Lotus Award - ഏറ്റവും മികച്ച ശബ്ദലേഖനം - എലിപ്പത്തായം - ദേവദാസ്
Silver Lotus Award - Best Regional Film (Malayalam) - എലിപ്പത്തായം - അടൂർ ഗോപാലകൃഷ്ണൻ
1981 കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം
മികച്ച ചിത്രം - അടൂർ ഗോപാലകൃഷ്ണൻ
മികച്ച ഛായാഗ്രഹണം - മങ്കട രവിവർമ്മ
മികച്ച ശബ്ദലേഖനം - ദേവദാസ്

രക്ത ദാനം , ജീവ ദാനം!!!

രജിസ്ട്രേഷൻ സൈറ്റ് Blood Donors Directory


പ്രിയ സുഹൃത്തുക്കളെ,
‘ഒരു തുള്ളി രക്തത്തിന് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത് നല്‍കുക; അതാണ് ഏറ്റവും വലിയ പുണ്യം’. മരണത്തില്‍ നിന്നും ഒരു ജീവന്‍ രക്ഷപെടുത്താന്‍ കഴിഞ്ഞാല്‍ അതാകും ലോകത്തിനു വേണ്ടി ഓരോ മനുഷ്യനും ചെയ്യാവുന്ന ഏറ്റവും വലിയ സംഭാവന. കേരളത്തില്‍ റോഡപകടങ്ങളും മറ്റ് അപകടങ്ങളും മൂലം മരിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ആശുപത്രികളില്‍ രേഖപ്പെടുത്തുന്ന അപകട മരണങ്ങളുടെ സംഖ്യ ഞെട്ടിപ്പിക്കുന്നതാണ്. പല മരണങ്ങളും സംഭവിക്കുന്നത് രക്തസ്രാവം മൂലമാണ്. ആശുപത്രികളില്‍ എത്തിച്ചാലും ആവശ്യമായ സമയത്ത് രക്തം

ലഭിക്കാത്തതു മൂലം ദിവസം എത്രയോ പേര്‍ മരിക്കുന്നു. ഈ അവസ്ഥയ്ക്ക് പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. ആരുടെയും നിര്‍ബന്ധം മൂലമല്ലാതെ, പണത്തിന് വേണ്ടിയല്ലാതെ, രക്തം ദാനം ചെയ്യാന്‍ ഓരോരുത്തരും സന്നദ്ധരാകുകയാണ് വേണ്ടത്. ആരോഗ്യമുള്ള ഏതൊരാള്‍ക്കും മൂന്നു മാസത്തിലൊരിക്കല്‍ രക്തം ദാനം ചെയ്യാം. 18നും 55നും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നാണ് രക്തം സ്വീകരിക്കാറുള്ളത്. 350 മില്ലി ലിറ്റര്‍ രക്തമാണ് സാധാരണയായി ഒരാളില്‍ നിന്ന് ശേഖരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ അത്രയും രക്തം ശരീരം പുതുതായി ഉല്‍പ്പാദിപ്പിക്കുമെന്നതിനാല്‍ രക്തദാനം യാതൊരു വിധത്തിലും ദോഷമാകുന്നില്ല.അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍, പ്രസവസംബന്ധമായ ആവശ്യങ്ങള്‍ക്ക്, പലവിധ ശസ്ത്രക്രിയകള്‍ക്ക്, രക്താര്‍ബുദത്തിന്‍റെ ചികിത്സയ്ക്ക്, വൃക്കസംബന്ധമായ രോഗങ്ങള്‍ക്കൊക്കെ രക്തം ആവശ്യമായി വരുന്നു. അതുകൊണ്ടു തന്നെ രക്തദാനം എന്നത് അമൂല്യമായൊരു അവസരമാണ്. അത് നിര്‍വഹിക്കുക. മറ്റ് ജീവിതങ്ങളുടെയും സംരക്ഷകരാകുക......

എസ് എസ് എല്‍ സി അവാർഡ് 2015

എസ് എസ് എല്‍ സി അവാർഡ്  2015

       നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാല എസ് എസ് എല്‍ സി പരീക്ഷയിൽ എല്ലാ വിഷയങ്ങല്ക്കും എ + നേടിയ കുട്ടികൾക്ക് അവാർഡ് നല്കുന്നു.

നെല്ലിക്കുഴി പഞ്ചായത്തിലെ സ്ഥിര താമസക്കാരായവര്ക്ക് അപേക്ഷിക്കാം. ഗ്രേഡ് ലിസ്റ്റും ഫോട്ടോയും ഫോണ്‍ നമ്പരും ഗ്രന്ഥശാലാ ഓഫീസിൽ മെയ് 30- നകം എത്തിക്കുക.

കൂടുതൽ  വിവരങ്ങള്ക്ക് 9947689685, 9497282129

ചങ്ങാതിക്കൂട്ടം കുട്ടികളു‌‌‌‌ടെ അവധിക്കാല കൂട്ടായ്മ

ചങ്ങാതിക്കൂട്ടം

കുട്ടികളു‌‌‌‌ടെ അവധിക്കാല കൂട്ടായ്മ


നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാല കുട്ടികളുടെ അവധിക്കാല കൂട്ടായ്മ "ചങ്ങാതിക്കൂട്ടംമേയ് 9,10
 (ശനി, ഞായര്) തീയതികളിലായി നെല്ലിക്കുഴി ഗവണ്മെന്റ് സ്ക്കൂളില് വച്ച് നടത്തിപരിപാടിയുടെ മാസ്റ്റ വി.ബാലശങ്ക (ശോഭന സ്കൂ, കോതമംഗലം) 
ചെണ്ട കൊട്ടിയും കുമാരി സ്നേഹലക്ഷ്മി എസ് (എസ്..ജി.എച്ച്.എസ്.എസ്. കോതമംഗലം) ചിത്രം വരച്ചുംഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് പി.കെ.ബാപ്പുട്ടി അദ്ധ്യക്ഷനായി.
ജില്ലാ ലൈബ്രറി കൗൺസിൽ അംഗം പി.കെ.ജയരാജ് സ്വാഗതവും വി.എം.സുരേഷ്ബാബു നന്ദിയും പറഞ്ഞു. കെ.എം.സജീവ് (ക്കി സ്പെക്ട ഓഫ് പോലീസ്കോതമംഗലം), പത്മജ (സംസ്ഥാന ശിശുക്ഷേമ സമിതി അംഗം), കെ.കെ.രമേഷ് (ചിത്രകല അദ്ധ്യാപകസെന്റ് ആന്റണീസ് പബ്ലിക്ക് സ്കൂകിഴക്കമ്പലം), എന്‍.എസ്.സുമേഷ് (എം..സൈക്കോളജിമജീഷ്യന്‍), .സി.ബേബിപെരുംബാവൂ (റിട്ടടെക്നിക്ക അസി., ആരോഗ്യ വകുപ്പ്), അജി ((പെഴ്സണാലിറ്റി ഡെവലെപ്മെന്റ് ട്രെയിന),  എന്നിവ ക്ലാസ്സുകളെടുത്തു.











പോലീസും കുട്ടികളും - മുഖാമുഖം: ശ്രീകെ.എം.സജീവ്           (സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ്കോതമംഗലം)














ജീവിതശൈലിയും കുട്ടികളും:  ശ്രീഎൻ.സി.ബേബിപെരുംബാവൂർ (റിട്ടടെക്നിക്കൽ അസി., ആരോഗ്യ വകുപ്പ്)





മാസികശേഷി വളർത്താനുള്ള കളികൾ:          ശ്രീഎന്.എസ്.സുമേഷ് (എം..സൈക്കോളജിമജീഷ്യന്)








ചരിത്ര വഴികള്  - പത്മജാൻ 




വരയ്ക്കാൻ പഠിയ്ക്കാം:
ശ്രീകെ.കെ.രമേഷ് (ചിത്രകല അദ്ധ്യാപകൻ
സെന്റ് ആന്റണീസ് പബ്ലിക്ക് സ്കൂൾകിഴക്കമ്പലം)





ആടാം... പാടാം... കൂട്ടുകൂടാം....അജി (പെഴ്സണാലിറ്റി ഡെവലെപ്മെന്റ് ട്രെയിനർ)