ജനുവരി 30 - ഇന്ന് രക്തസാക്ഷി ദിനം

ജനുവരി 30 - ഇന്ന് രക്തസാക്ഷി ദിനം

ഗാന്ധിജിയെ വധിച്ചത് നാഥുറാം ഗോഡ്സെയാണെന്ന് ചരിത്രം ഇന്ന് രേഖപ്പെടുത്തുന്നു. വധത്തിനുമുമ്പുണ്ടായ ഗൂഢാലോചനയില്‍ സവര്‍ക്കറും ഗോപാല്‍ ഗോഡ്സെയും പങ്കെടുത്തുവെന്നും. പക്ഷേ, ഗാന്ധിജിയുടെ യഥാര്‍ഥ ഘാതകന്‍ വര്‍ഗീയതയായിരുന്നു. ഗാന്ധിജി കൊല്ലപ്പെട്ടത് അദ്ദേഹത്തിന്റെ ആദര്‍ശങ്ങളോട് പൊരുത്തപ്പെടാന്‍ വര്‍ഗീയതയ്ക്ക് സാധ്യമായിരുന്നില്ല എന്നതിനാലായിരുന്നു.
മതേതരത്വത്തിന്റെ ഏറ്റവും വലിയ സമര്‍ഥകനായിരുന്നു ഗാന്ധിജി. അദ്ദേഹത്തിന്റെ മതേതരത്വത്തിന് വളരെ വിപുലമായ അര്‍ഥമാണുണ്ടായിരുന്നത്. സമുദായമൈത്രി അതിന്റെ ഒരു പ്രധാന ഘടകമായിരുന്നു. ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം മതേതരത്വം ഒരു സാമൂഹ്യപ്രതിഭാസമായിരുന്നു എന്നതായിരുന്നു അതിന്റെ കാരണം. ഭരണകൂട പ്രത്യയ ശാസ്ത്രമെന്നതിനേക്കാള്‍ കൂടുതല്‍ പൌരജീവിതവുമായി ബന്ധപ്പെട്ട ആശയമായാണ് അദ്ദേഹം അതിനെ നോക്കിക്കണ്ടത്. അതായത്, മതേതരത്വത്തിന്റെ അടിത്തറ അദ്ദേഹത്തിന് മാനവികതയായിരുന്നു.
വര്‍ഗീയതയുടെ കാഴ്ചപ്പാടില്‍നിന്ന് തികച്ചും വ്യത്യസ്തമാണിത്്. മനുഷ്യനെ ആദരിക്കാത്ത ആശയ സംഹിതയാണ് വര്‍ഗീയത. അതുകൊണ്ട്, മാനവികതയെ ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തികളെയും പ്രസ്ഥാനങ്ങളെയും പ്രതിരോധിക്കുകയെന്നത് വര്‍ഗീയതയുടെ പരിപാടിയാണ്. അതുകൊണ്ടുതന്നെ, ഗാന്ധിജിയുടെ സ്വാധീനത്തെ നശിപ്പിക്കേണ്ടത് വര്‍ഗീയതയുടെ ആവശ്യമായിരുന്നു. ഗാന്ധിജിയുടെ മാനവികതയും വര്‍ഗീയതയുടെ ക്രൂരതയും തമ്മിലുള്ള വൈരുധ്യമാണ് അദ്ദേഹത്തിന്റെ വധത്തിനു വഴിവച്ചത്. ജന്മദിനത്തിലും ചരമദിനത്തിലുംമാത്രം ഓര്‍മിക്കപ്പെടുന്ന ഒരു അസാധാരണ മനുഷ്യനായി നമ്മുടെ രാഷ്ട്രം അദ്ദേഹത്തെ അടയാളപ്പെടുത്തുന്നു. ഗാന്ധിജിക്കും ഗാന്ധിസത്തിനും സമകാലിക ജീവിതത്തില്‍ പ്രസക്തിയുണ്ടോയെന്ന ചോദ്യം ഉന്നയിക്കപ്പെടുകയുംചെയ്യുന്നു. ഒരുപക്ഷേ, അദ്ദേഹത്തിന് പ്രസക്തിയില്ലെന്നു പറയാന്‍ ഏറെ എളുപ്പമായിരിക്കും.

മുതലാളിത്തം കൊടികുത്തി വാഴുന്ന ഈ ലോകത്ത്, ബഹുഭൂരിപക്ഷം അഭ്യസ്തവിദ്യരും കമ്പ്യൂട്ടര്‍പോലുള്ള യന്ത്രങ്ങളുടെ മുന്നിലിരുന്ന് സമയം കഴിക്കുമ്പോള്‍, ആധുനികത ചിന്തിക്കാനുള്ള സമയം ഇല്ലാതാക്കുമ്പോള്‍, ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി ലോകം മനുഷ്യന്റെ മുഷ്ടിയിലാണെന്ന് അവകാശപ്പെടുമ്പോള്‍ ഒറ്റവസ്ത്രമുടുത്ത് വടിയൂന്നി നടന്ന ഒരു വ്യക്തിക്ക് പ്രസക്തിയുണ്ടെന്ന് വിശ്വസിക്കാന്‍ പലര്‍ക്കും വിഷമമുണ്ടാവും. പക്ഷേ, നൈതികതയുടെ പ്രാധാന്യം എന്താണെന്ന് സമൂഹത്തെ ഓര്‍മിപ്പിച്ച വ്യക്തിയാണ് ഗാന്ധി. നാഗരികതയുടെ കടിഞ്ഞാണില്ലാത്ത വളര്‍ച്ചയെ, യന്ത്രവല്‍ക്കരണത്തെ വിമര്‍ശനാത്മകമായി സമീപിച്ച വ്യക്തിയാണ്. വികസനത്തിന് ഒരു മാനവികമുഖം നല്‍കാന്‍ ശ്രമിച്ച ചിന്തകനാണ്. മതത്തെ നൈതികതയായി വ്യഖ്യാനിച്ച് രാഷ്ട്രീയം നൈതിക രാഷ്ട്രീയമായി ചൂണ്ടിക്കാട്ടിയ വ്യക്തിയാണ്.
ആദര്‍ശവാദികളായ എല്ലാ വ്യക്തികളുടെയും സാമൂഹ്യപരിപാടികളില്‍ ദൌര്‍ബല്യത്തിന് സാധ്യതയുണ്ട്. ഗാന്ധിജിയുടെ ആദര്‍ശങ്ങളില്‍ പലതും അതുകൊണ്ടുതന്നെ പ്രായോഗികമായിരുന്നില്ലെന്ന് ശഠിക്കുന്നവരുണ്ടാവാം. പക്ഷേ, മനുഷ്യനെ ഉന്നതതലങ്ങളിലേക്ക് ഉയര്‍ത്തുന്നത് ആദര്‍ശവാന്മാരാണ്, പ്രായോഗിക പ്രവര്‍ത്തകരല്ല. ഭാരതീയതയെ മാനവികതയുടെയും സാമൂഹ്യ ആദര്‍ശത്തിന്റെയും ഔന്നത്യത്തിലേക്ക് ഉയര്‍ത്താന്‍ ബുദ്ധനുശേഷം ശ്രമിച്ച ഏറ്റവും വിഖ്യാതനായ വ്യക്തിയാണ് ഗാന്ധിജി.
ഡോ. കെ എന്‍ പണിക്കര്‍

ആര്‍ കെ ലക്ഷ്മണ്‍ - ആദരാഞ്ജലികൾ .....


മഹാനായ കാര്‍ട്ടൂണിസ്റ്റ് ആര്‍ കെ ലക്ഷ്മണിന്റെ ഓര്‍മയ്ക്കുമുന്നില്‍ ആദരാഞ്ജലികൾ അർപ്പിക്കുന്നു.


ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കാര്‍ട്ടൂണിസ്റ്റ് ആര്‍ കെ ലക്ഷ്മണ്‍ അന്തരിച്ചു. 94 വയസായിരുന്നു. മസ്തിഷ്കാഘത്തെ തുടര്‍ന്ന് മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം തിങ്കളാഴ്ച രാത്രിയാണ് അന്ത്യശ്വാസം വലിച്ചത്. മഗ്സസെ അവാര്‍ഡ്, പത്മവിഭൂഷണ്‍ തുടങ്ങി നിരവധി ബഹുമതികള്‍ക്ക് അര്‍ഹനായ അദ്ദേഹത്തിന്റെ പല കാര്‍ട്ടൂണുകളും ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് കോളിളക്കം സൃഷ്ടിച്ചവയാണ്.
അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയെ വിമര്‍ശിച്ച് നിരവധി കാര്‍ട്ടൂണുകള്‍ വരച്ചിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയില്‍ 60 വര്‍ഷക്കാലത്തിധികം വരച്ച പോക്കറ്റ് കാര്‍ട്ടൂണ്‍ "യു സെഡ് ഇറ്റും' അതിലെ കഥാപാത്രമായ കോമണ്‍മാനും ഏറെ പ്രസിദ്ധമാണ്. ലോക പ്രശസ്ത സാഹിത്യകാരന്‍ ആര്‍ കെ നാരായണന്റെ സഹോദരനായ ലക്ഷ്മണ്‍ "മാല്‍ഗുഡി ഡേയ്സ് കഥകള്‍ക്ക് വേണ്ടിയും വരച്ചിട്ടുണ്ട്.
1924ല്‍ ഒക്ടോബര്‍ 23ന് മൈസൂരിലാണ് രാശിപുരം കൃഷ്ണസ്വാമി ലക്ഷ്മണ്‍ ജനിച്ചത്. കോളേജില്‍ പഠിക്കുന്ന കാലത്ത് തന്നെ ബ്ലിറ്റ്സ്, സ്വരാജ്യ തുടങ്ങിയ മാഗസിനുകളില്‍ വരച്ചുതുടങ്ങി. ഒരു രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റ് എന്ന നിലയില്‍ പ്രൊഫഷണലാകുന്നത് ഫ്രീ പ്രസ് ജേര്‍ണലില്‍ ജോലി ലഭിച്ചതോടെയാണ്. പിന്നീട് ടൈംസ് ഓഫ് ഇന്ത്യയില്‍ ചേര്‍ന്നു. കോമണ്‍മാനിലൂടെ വിലക്കയറ്റം മുതല്‍ ട്രാഫിക് ജാം വരെ നീളുന്ന സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ വിഷയമാക്കി.
1984ലാണ് അദ്ദേഹത്തിന് ഏഷ്യയിലെ നോബല്‍ സമ്മാനമായി അറിയപ്പെടുന്ന മഗ്സസെ അവാര്‍ഡ് ലഭിച്ചത്. പത്മഭൂഷണ്‍, ബി ഡി ഗോയങ്ക അവാര്‍ഡ്, ദുര്‍ഗരത്തന്‍ സ്വര്‍ണമെഡല്‍ തുടങ്ങിയ പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. "ദ ടണല്‍ ഓഫ് ടൈം' ആത്മകഥയാണ്. മറാത്തിയില്‍ "ലക്ഷ്മണ്‍രേഖ' എന്ന പേരിലും ഈ പുസ്തകം പ്രസിദ്ധീകരിച്ചു. കാര്‍ട്ടൂണുകള്‍ സമാഹരിച്ച് പുസ്തകമായി ഇറക്കിയിട്ടുണ്ട്.

റിപ്പബ്ലിക്‌ ദിനാശംസകള്‍

ഭാരതമെന്ന പേര്‍ കേട്ടാലഭിമാന പൂരിതമാകണമന്തരംഗം..!

ഇന്ത്യ വീണ്ടും ഒരു റിപബ്ലിക് കൂടി ആഘോഷിക്കുന്നു, ഇനിയും സ്വാതന്ത്ര്യം നേടാത്ത ഒരു പാടു മനുഷ്യ ജന്മങ്ങളേയും പേറി...!!!

വേലായുധന്‍സാർ അനുസ്മരണം 

പതിനൊന്നാമത് താലൂക്ക്തല ചിത്രരചന - ക്വിസ്സ് മത്സരം വിജയികള്‍

ചിത്രരചനാ മത്സരത്തിലെ വിജയികൾ

കോതമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ. എബ്രഹാം വര്‍ഗീസ് ഉദ്ഘാടനം നിർവ്വഹിക്കുന്നു 



  
നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയുടെ സ്ഥാപക പ്രസിഡന്‍റായിരുന്ന വേലായുധന്‍ സാറിന്‍റെ പതിനൊന്നാമത് അനുസ്മരണ പരിപാടികളുടെ ഭാഗമായി 2015 ജനുവരി 24 ശനിയാഴ്ച കോതമംഗലം റവന്യൂ ടവറില്‍ വച്ച് നടന്ന താലൂക്ക്തല ചിത്രരചനാ മത്സരം കോതമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ. എബ്രഹാം വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്‍റ് പി.കെ.ബാപ്പുട്ടി അദ്ധ്യക്ഷത വഹിച്ചു. അരുണ്‍ പെരുമ്പാവൂര്‍ (ജഡ്ജിംഗ് കമ്മിറ്റി) സംസാരിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി എം.കെ.ബോസ്, കെ.എസ്.ഷാജഹാന്‍, ലൈബ്രേറിയന്‍ എന്‍.ഉപേന്ദ്ര പൈ, പി.എം.അലിയാര്‍, പി.വി.അരവിന്ദ്, രാഹുല്‍ രാമചന്ദ്രന്‍, ടി.കെ.ശിവന്‍, കെ.ചന്ദ്രന്‍, ടി.എസ്.മോഹന്‍ദാസ് മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
 പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കുമുള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റും ബ്ലോക്ക് പഞ്ചായത്തംഗം ശ്രീ. ടി.എം.അബ്ദുള്‍ അസീസ് വിതരണം ചെയ്തു. സമ്മാനദാന ചടങ്ങില്‍ താലൂക്ക് ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി സി.പി.മുഹമ്മദ് അദ്ധ്യക്ഷനായി. വി.എം.സുരേഷ് ബാബു സംസാരിച്ചു. അരുണ്‍ പെരുമ്പാവൂര്‍ വിജയികളെ പ്രഖ്യാപിച്ചു. പി.എം.പരീത് സ്വാഗതവും പി.എച്ച്.ഷിയാസ് നന്ദിയും പറഞ്ഞു.


ചിത്രരചനാ മത്സരത്തിലെ വിജയികള്‍

യു.പി. വിഭാഗം

Ist - അനന്ദു കെ.എസ് – ഫാദര്‍ ജെ.ബി.എം. യു.പി സ്കൂള്‍ മലയിന്‍കീഴ്
IInd രാധാകൃഷ്ണന്‍ എം.എസ്. – സെന്‍റ് മേരീസ് പബ്ലിക് സ്കൂള്‍ കറുകടം
IIIrd - അനുജിത്ത് എസ്. -
മാര്‍ ബേസില്‍ എച്ച്.എസ്.എസ്. കോതമംഗലം

ഹൈസ്കൂള്‌ വിഭാഗം

Ist - സ്നേഹലക്ഷ്മി എസ് – സെന്‍റ് അഗസ്റ്റ്യന്‍ ഗേള്‍സ് എച്ച്.എസ്.എസ്. കോതമംഗലം

IInd - ധനശ്രീ യു. പൈ – മാര്‍ ഏലിയാസ് എച്ച്.എസ്.എസ്. കോട്ടപ്പടി
IIIrd - അഖില ബിജു – മാര്‍ ബേസില്‍ എച്ച്.എസ്.എസ്. കോതമംഗലം


എല്‌.പി. വിഭാഗം

Ist - മാളവിക സുരേഷ് -
ഫാദര്‍ ജെ.ബി.എം. യു.പി സ്കൂള്‍ മലയിന്‍കീഴ്
IInd - അദ്വൈത് രമേഷ് –
ഗവ. എല്‍.പി. സ്കൂള്‍ കോഴിപ്പിള്ളി
IIIrd - നവമി ഗിരീഷ് -
ഫാദര്‍ ജെ.ബി.എം. യു.പി സ്കൂള്‍ മലയിന്‍കീഴ്

2015 ജനുവരി 25 ഞയറാഴ്ച നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലാ ഹാളില്‍ വച്ച് നടന്ന 

താലൂക്ക്തല ക്വിസ്സ് മത്സരത്തിലെ വിജയികള്‍

യു.പി. വിഭാഗം 

ക്വിസ്സ് മാസ്റ്റര്‍ - മാലിനി ശശി (അധ്യാപിക, ബ്ലോസ്സം പബ്ലിക് സ്കൂള്‍ പാനിപ്ര)

Ist - പവിത്ര സി. നായര്‍, അമീന്‍ പി. ഉമ്മര്‍ - ഗവ.യു.പി.സ്കൂള്‍ കുറ്റിലഞ്ഞി
IInd - ബേസില്‍ പി. റൈജു – ജി.വി.എച്ച്.എസ്.എസ്. പല്ലാരിമംഗലം

ഹൈസ്കൂള്‌ വിഭാഗം

ക്വിസ്സ് മാസ്റ്റര്‍ - രാജി കുമാരന്‍ (ഡയറ്റ്, കുറുപ്പംപടി)

Ist - അഞ്ജന പ്രദീപ്, ജോബിത് എല്‍ദോസ് - 
മാര്‍ ബേസില്‍ എച്ച്.എസ്.എസ്. കോതമംഗലം
IInd - സഖിയ ജാഫര്‍, സഹീല ജാഫര്‍ - 
സെന്‍റ് അഗസ്റ്റ്യന്‍ ഗേള്‍സ് എച്ച്.എസ്.എസ്. കോതമംഗലം

പ്ലസ്ടു വിഭാഗം
ക്വിസ്സ് മാസ്റ്റര്‍ - പ്രകാശ് ചെറുവട്ടൂര്‍

Ist - അഭിഷേക് സത്യന്‍, ഋഷി സതീശന്‍ - 
ജി.എം.എച്ച്.എസ്.എസ്. ചെറുവട്ടൂര്‍
IInd - ആരോമല്‍ കെ. ജയന്‍, അജിംഷ കെ. ഷാജന്‍ - 
ജി.എം.എച്ച്.എസ്.എസ്. ചെറുവട്ടൂര്‍

ജനറല്‍ വിഭാഗം

Ist - ബേസില്‍ തങ്കച്ചന്‍ - എം.എ കോളേജ് കോതമംഗലം
IInd - ആഷിഖ് വി.എം, മുഹമ്മദ് ഹിഷാം

(വിജയികള്‍ക്ക് ഫെബ്രുവരി മാസം നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയില്‍ വച്ചു നടക്കുന്ന പരിപാടിയില്‍ ട്രോഫികള്‍ വിതരണം ചെയ്യുന്നതാണ്.)
കൂടുതൽ ചിത്രങ്ങൾ 
ബ്ലോക്ക് പഞ്ചായത്തംഗം
ശ്രീ. ടി.എം.അബ്ദുള്‍ അസീസ്  
പി.കെ.ബാപ്പുട്ടി - അദ്ധ്യക്ഷൻ 
താലൂക്ക് ലൈബ്രറി 
കൌണ്‍സില്‍ സെക്രട്ടറി 
സി.പി.മുഹമ്മദ് 

അരുണ്‍ പെരുമ്പാവൂര്‍ 
(ജഡ്ജിംഗ് കമ്മിറ്റി)
 


 വി.എം.സുരേഷ് ബാബു 
പി.എം.പരീത്

വേലായുധന്‍സാർ അനുസ്മരണം 

പതിനൊന്നാമത്താലൂക്ക്തല ചിത്രരചന - ക്വിസ്സ് മത്സരം

താലൂക്ക്തല ചിത്രരചനാ മത്സരം  2015 ജനുവരി 24 ശനി ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ കോതമംഗലം റവന്യൂ  ടവറില്‍‌താലൂക്ക്തല ക്വിസ്സ് മത്സരം  2015 ജനുവരി 25 ഞായര്‍ രാവിലെ 9 മണി മുതല്‍ യുഗദീപ്തി ഗ്രന്ഥശാലാ ഹാള്


ചിത്ര രചന - ക്വിസ്സ് മത്സരത്തിൽ പങ്കെടുക്കുന്നതിനുളള രജിസ്ട്രേഷൻ ഫോം

   നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയുടെ സ്ഥാപക പ്രസിഡന്‍റായിരുന്ന വേലായുധന്‍സാറിന്‍റെ പതിനൊന്നാമത് അനുസ്മരണ പരിപാടികളുടെ ഭാഗമായി താലൂക്ക്തല ചിത്രരചന- ക്വിസ്സ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നു. സ്കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ചിരിക്കുന്ന ഈ മത്സരങ്ങളിലില്‍ കുട്ടികളെ പങ്കടുപ്പിക്കണമെന്നും അനുസ്മരണ പരിപാടികളുടെ വിജയത്തിന് സഹായ സഹകരണങ്ങള്‍ ഉണ്ടാവണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
എന്ന്,
എം.കെ.ബോസ്, സെക്രട്ടറി

താലൂക്ക്തല ചിത്രരചനാ മത്സരം  2015 ജനുവരി 24 ശനി ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ കോതമംഗലം റവന്യൂ ടവറില്‍വിഭാഗം  എല്‍.പി, യു.പി, ഹൈസ്കൂള്‍സമ്മാനം  വിജയികള്‍ക്ക് ട്രോഫിയും പങ്കെടുക്കുന്നവര്‍ക്കെല്ലാം സമ്മാനവും സര്‍ട്ടിഫിക്കറ്റും


താലൂക്ക്തല ക്വിസ്സ് മത്സരം  2015 ജനുവരി 25 ഞായര്‍ യുഗദീപ്തി ഗ്രന്ഥശാലാ ഹാള്‍രാവിലെ 9 മണി  യു.പി വിഭാഗംരാവിലെ 11 മണി  ഹൈസ്കൂള്‍ വിഭാഗംഉച്ചക്ക് 1.30 മണി  പ്ലസ്ടു വിഭാഗംവൈകിട്ട് 6 മണി  ജനറല്‍ വിഭാഗം (ലൈബ്രറികളില്‍ നിന്നും പങ്കെടുക്കാം)


നിബന്ധനകള്‍
· കോതമംഗലം താലൂക്കില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്നും മത്രങ്ങളില്‍ പങ്കെടുക്കാം.
· 22-01-2015 വൈകിട്ട് 5 മണിക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്യുക. രജിസ്ട്രേഷന്‍ ഫീസ് ഇല്ല.
· 9846826385, 0485 2826039 എന്നീ ഫോണ്‍ നമ്പരുകളിലോ www.yugadeepthy.blogspot.in എന്ന വെബ്സൈറ്റ് വഴിയോ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
· മത്സരത്തിനെത്തുമ്പോള്‍ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ്.
· ചിത്രരചനാ മത്സരാര്‍ത്ഥികള്‍ക്കുള്ള പേപ്പര്‍ ഗ്രന്ഥശാല നല്‍കും. മറ്റു സാമഗ്രികള്‍ മത്സരാര്‍ത്ഥികള്‍ കൊണ്ടുവരണം.
· എല്‍പി വിഭാഗത്തിനു ക്രയോണ്‍സും യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങള്‍ വാട്ടര്‍കളറും ഉപയോഗിക്കേണ്ടതാണ്.
· ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ രചനകള്‍ ഗ്രന്ഥശാലക്കു അര്‍ഹതപ്പെട്ടതായിരിക്കും.

വായനക്കൂട്ടം ഉദ്ഘാടനം ചെയ്തു

വായനക്കൂട്ടം ഉദ്ഘാടനംചെയ്തു.

ചെറുകാട് അനുസ്മരണവും മുത്തശ്ശി സമകാലീന വായനയും

ഉദ്ഘാടനം - അഡ്വ.കെ.എന്‍.ഉണ്ണികൃഷ്ണന്‍, ജില്ലാ കമ്മിറ്റിയംഗം, പുരോഗമന കലാ-സാഹിത്യ സംഘം  
നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ എല്ലാ മാസവും  സംഘടിപ്പിക്കുന്ന  വായനക്കൂട്ടം എന്ന പരിപാടിയുടെ ഉദ്ഘാടനം പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയംഗം ഡോ. കെ.എന്‍.ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്‍റെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്ന
ചെറുകാട് എഴുതിയ മലബാറിലെ അദ്ധ്യാപക പര്സ്ഥാനത്തിന്‍റെ കരുത്തുറ്റ കഥ പ്രതിപാദിക്കുന്ന  
മുത്തശ്ശി എന്ന നോവലാണ് ഈ മാസം പരിചയപ്പെടുത്ത്തിയത്.  ഗ്രന്ഥശാല  പ്രസിഡന്‍റ് പി.കെ.ബാപ്പുട്ടി  
അദ്ധ്യക്ഷത വഹിച്ചു.  ശ്രീ. ബെന്നി തോമസ് (ജില്ലാ കമ്മിറ്റിയംഗം, കെ.എസ്.ടി.എ, എറണാകുളം),  അഡ്വ. മൂന്തൂര്‍ കൃഷ്ണന്‍ (സാഹിത്യകാരന്‍), ശ്രീ. കെ.ബി.ചന്ദ്രശേഖരന്‍ (സെക്രട്ടറി, ബോധി കോതമംഗലം), 
ശ്രീ. വിജയകുമാര്‍ കളരിക്കല്‍ (സുവര്‍ണ്ണരേഖ), ശ്രീ. പി.എം.പരീത്, നെല്ലിക്കുഴി ,എന്നിവര്‍ സംസാരിച്ചു. 
 
സ്വാഗതം - എം.കെ.ബോസ്, സെക്രട്ടറി
അദ്ധ്യക്ഷന്‍ - പി.കെ.ബാപ്പുട്ടി, പ്രസിഡന്‍റ്, ഗ്രന്ഥശാല
ബെന്നി തോമസ് - ജില്ലാ കമ്മിറ്റിയംഗം, കെ.എസ്.റ്റി.
കെ.ബി.ചന്ദ്രശേഖരന്‍, സെക്രട്ടറി, ബോധി
വിജയകുമാര്‍ കളരിക്കന്‍, സുവര്‍ണ്ണരേഖ
പി.എം.പരീത്
നന്ദി - എന്‍.ഉപേന്ദ്ര പൈ, ലൈബ്രേറിയന്‍

വായനക്കൂട്ടം ഉദ്ഘാടനം ചെറുകാട് അനുസ്മരണവും മുത്തശ്ശി സമകാലീന വായനയും 2015 ജനുവരി 22 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക്

നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ 
എല്ലാ മാസവും സംഘടിപ്പിക്കുന്ന

വായനക്കൂട്ടം ഉദ്ഘാടനം

ചെറുകാട് അനുസ്മരണവും മുത്തശ്ശി സമകാലീന വായനയും

2015 ജനുവരി 22 വ്യാഴാഴ്ച

വൈകിട്ട് 4.30 മണിക്ക് ഗ്രന്ഥശാലാ ഹാളില്‍

 ഉദ്ഘാടനവും പുസ്തക വായനയും  ഡോ.കെ.എന്‍.ഉണ്ണികൃഷ്ണന്‍ (പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയംഗം, എറണാകുളം)



നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ വായനക്കൂട്ടം എന്ന പേരില്‍ എല്ലാ മാസവും പരിപാടി സംഘടിപ്പിക്കുന്നു. പുസ്തകങ്ങളെ പരിചയപ്പെടുത്തലും വായനയും ആസ്വാദന ചര്‍ച്ചയും എന്നതാണ് ഈ പരിപാടികൊണ്ട് ഉദ്ദേശിക്കുന്നത്. ഈ പരിപാടിയുടെ ഉദ്ഘാടനം പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയംഗം ഡോ. കെ.എന്‍.ഉണ്ണികൃഷ്ണന്‍ നിര്‍‍വ്വഹിക്കും. 
പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്‍റെ പ്രധാന നേതാക്കളില്‍ ഒരാളായിരുന്ന ചെറുകാട് എഴുതിയ മലബാറിലെ അദ്ധ്യാപക പര്സ്ഥാനത്തിന്‍റെ കരുത്തുറ്റ കഥ പ്രതിപാദിക്കുന്ന മുത്തശ്ശി എന്ന നോവലാണ് ഈ മാസം പരിചയപ്പെടുത്തുന്നത്. 
ഈ ആസ്വാദന കൂട്ടായ്മയിലേക്ക് എല്ലാ വായനക്കാരെയും സ്നേഹാദരപൂര്‍വ്വംക്ഷണിക്കുന്നു.
എന്ന്,
എം.കെ.ബോസ്. സെക്രട്ടറി

അദ്ധ്യക്ഷന്‍ - പി.കെ.ബാപ്പുട്ടി (പ്രസിഡന്‍റ്, ഗ്രന്ഥശാല)
 ഉദ്ഘാടനവും പുസ്തക വായനയും  ഡോ.കെ.എന്‍.ഉണ്ണികൃഷ്ണന്‍ 
(പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയംഗം, എറണാകുളം)

പങ്കെടുക്കുന്നവര്‍:-
1. ശ്രീ. സി.പി.മുഹമ്മദ് (സെക്രട്ടറി, താലൂക്ക് ലൈബ്രറി കൌണ്‍സില്‍ കോതമംഗലം)
2. ശ്രീ. പി.എന്‍.ശിവശങ്കരന്‍
(സെക്രട്ടറി, പുരോഗമന കലാസാഹിത്യ സംഘം കോതമംഗലം ഏരിയ)
3. ശ്രീ. ബെന്നി തോമസ് (ജില്ലാ കമ്മിറ്റിയംഗം, കെ.എസ്.ടി.എ, എറണാകുളം)
4. അഡ്വ. മൂന്തൂര്‍ കൃഷ്ണന്‍ (സാഹിത്യകാരന്‍)
5. ശ്രീ. കെ.ബി.ചന്ദ്രശേഖരന്‍ (സെക്രട്ടറി, ബോധി കോതമംഗലം)
6. ശ്രീ. വിജയകുമാര്‍ കളരിക്കല്‍ (സുവര്‍ണ്ണരേഖ)
7. ശ്രീ. പി.എം.പരീത്, നെല്ലിക്കുഴി


ചെറുകാട്‌ ഗോവിന്ദപ്പിഷാരടി (1914-1976) 


ജനനം 1914 ആഗസ്റ്റ്‌ 28. സ്വദേശം മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ ചെമ്മലശ്ശേരിഅച്ഛൻ കീഴീട്ടിൽ പിഷാരത്ത്‌ കരുണാകര പിഷാരടി അമ്മ ചെറുകാട്‌ പിഷാരത്ത്‌ നാരായണി പിഷാരസ്യാർകുടിപ്പള്ളിക്കൂടത്തിൽ പ്രാഥമികവിദ്യാഭ്യാസം നേടിവിദ്വാൻ പരീക്ഷ ജയിച്ചതിനു ശേഷം ചെറുകരചെമ്മലശ്ശേരി സ്കൂളുകളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു പാവറട്ടി സംസ്കൃത കോളേജിലും പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്കൃതകോളേജിലും അദ്ധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്.1960 ൽ  ജോലിയിൽനിന്നു  വിരമിച്ചശേഷം യു.ജി.സിപ്രൊഫസറായി  സേവനമനുഷ്ഠിച്ചു സഹധര്‍മ്മിണി കിഴീട്ടിൽ ലക്ഷ്മി പിഷാരസ്യാര്‍ .ദേശീയപ്രസ്ഥാനത്തിൽ സജ്ജീവമായി പ്രവർത്തിക്കുകമൂലം ജോലി നഷ്ടപ്പെട്ടുഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലും തുടർന്നു കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലുമെത്തിയ അദ്ദേഹത്തിന്‌ ഒരു വർഷത്തോളം ജയിൽവാസവും അനുഭവിക്കേണ്ടിവന്നുപുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ ആദ്യകാലപ്രവര്‍ത്തകനായിരുന്നു ."സമൂഹത്തിന്റെ പുരോഗതിയെ ത്വരിതപ്പെടുത്തുന്നതായിരിക്കണം സാഹിത്യരചനഎന്ന ചെറുകാടിന്റെ വിശ്വാസപ്രമാണത്തിന്റെ ഉത്തമ നിദർശങ്ങളാണ്‌ അദ്ദേഹത്തിന്റെ രചനകളെല്ലാം `മലങ്കാടൻ എന്ന പേരിൽ ചെറുകാട്‌ ഹാസ്യകവിതകളുമെഴുതിയിരുന്നു 1976 ഒക്ടോബർ 28 നു അന്തരിച്ചുപ്രധാന കൃതികൾ: ജീവിതപ്പാത (ആത്മകഥ), മണ്ണിന്റെ മാറിൽമുത്തശ്ശിശനിദശ ദേവലോകംനോവൽ), ചെറുകാടിന്റെ ചെറുകഥകൾ,മുദ്രമോതിരം (കഥകൾതറവാടിത്തം ,സ്നേഹബന്ധംനമ്മളൊന്ന്‌(നാടകംമനുഷ്യനെ മാനിക്കുകഅന്തഃപുരംമെത്താപ്പ്ആരാധനതിരമാല (കവിതകള്‍ 
പുരസ്കാരങ്ങൾആത്മകഥയായ ജീവിതപ്പാതയ്ക്ക്‌ 1975 ൽ കേരളസാഹിത്യ അക്കാദമി അവാർഡും 1976 ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡും ലഭിച്ചു

മുത്തശ്ശി - ചെറുകാട്

കാലഭേദങ്ങളെ ഭേദിച്ചുകൊണ്ടു ഒരു മുത്തശ്ശി 



ചരിത്രംരാഷ്ട്രീയംസാമൂഹ്യപ്രശ്നങ്ങള്‍സാമുദായികപ്രശ്നങ്ങള്‍, വൈയക്തിക പ്രശ്നങ്ങള്‍ എന്നിവയൊക്കെ വിഷയമാക്കിയ ധാരാളം നോവലുകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്എന്നാല്‍ ഇതെല്ലാം ഒത്തിണങ്ങിയ നോവലുകള്‍ മലയാളത്തില്‍ വിരളമാണ്അതില്‍ ഒന്ന് എന്നല്ലഅതിലെ അതിശക്തമായ ഒന്ന് എന്ന് വിശേഷിപ്പിയ്ക്കേണ്ട ഒരു നോവലാണ്‌ ചെറുകാടിന്റെ  മുത്തശ്ശി 1930മുതല്‍ ’48  വരെയുള്ള കാലഘട്ടമാണീ കൃതിയുടെ പശ്ചാത്ത ലം. ബ്രിട്ടീഷ്‌ സാമ്രാജ്യത്വം കോണ്‍ഗ്രസ്സുകാരുടെ നേരെ കാണി ച്ച ക്രൂരതകള്‍, കോണ്‍ഗ്രസ്സുകാരുടെ പ്രവര്‍ത്തനവും വളര്‍ച്ച യും രാജഗോപാലാചാരിയുടെ കര്‍ഷക കടാശ്വാസനിയമംസ്വാതന്ത്ര്യാന ന്തരം  കോണ്‍ഗ്രസ്സിലുണ്ടായ ഭിന്നിപ്പുംകമ്മ്യൂണിസത്തിന്റെ പിറവിയും, കര്‍ഷകസംഘത്തിന്റെയും, ഭക്ഷണക്കമ്മിറ്റിയുടെയും, അദ്ധ്യാപകയൂണിയന്റെയും പ്രവര്‍ത്തനങ്ങളും  പ്രവര്‍ത്തകരുടെ നേര്‍ക്കുണ്ടായ ആക്രമണങ്ങളുംഅവര്‍ക്കനുഭവിയ്ക്കേണ്ടിവന്ന ദുരിതങ്ങളുമൊക്കെ ഇവിടെ വിശദമാകുന്നുഇന്ത്യയിലെ ദേശീയ പ്രസ്ഥാനംതൊഴിലാളി പ്രസ്ഥാനംകര്‍ഷക പ്രസ്ഥാനംജീവല്‍ സാഹിത്യം തുടങ്ങിയ വിഷയങ്ങളും ഇക്കാലത്തിന്റെ  പ്രത്യേകതകളായി പരാമര്‍ശിയ്ക്കപ്പെടുന്നുണ്ട്.                  
           നാരകത്തു തറവാട്ടിലെ അമ്മാളുവമ്മ എന്ന മുത്തശ്ശിനാണി, അനുജന്‍ ബാലന്‍നാണിയുടെ സഹപാഠിയും  സഹപ്രവര്‍ത്തകനും  പിന്നീട് ഭര്‍ത്താവുമായ ചാത്തുനായര്‍ഗോപാലന്‍പിണ്ടാരി കേശവ മേനോന്‍, രാധാകൃഷ്ണമേനോന്‍ തുടങ്ങിയ സഖാക്കള്‍ എന്നിവരാണ് കഥയിലുടനീളമുള്ള പ്രധാന കഥാപാത്രങ്ങള്‍മിഴിവുറ്റ വ്യക്തിത്വമുള്ള ഉപകഥാപാത്രങ്ങളും പലരുണ്ട്.

പ്രതിഷേധങ്ങള്‍

           ജന്മിത്വത്തിന്റെ  വാഴ്ചക്കാലമായിരുന്നു അത്പാട്ടത്തിനു കൊടുത്ത ഭൂമി എപ്പോള്‍ വേണമെങ്കിലും ഒഴിപ്പിയ്ക്കാന്‍  ജന്മിയ്ക്കുള്ള അധികാരംതന്റെ ഇഷ്ടത്തിനൊത്ത് പ്രവര്‍ത്തിയ്ക്കാന്‍ തയ്യാറില്ലാത്ത കുടിയാനോടു കൂടുതല്‍ പാട്ടം വാങ്ങിയും അതിനു രശീതി കൊടുക്കാതെ വീണ്ടും പാട്ടം തന്നില്ലെന്നു പറഞ്ഞും ചെയ്യുന്ന ഉപദ്രവങ്ങള്‍കുടിയാന്മാരുടെ കുടുംബത്തിലെ സ്ത്രീകളുടെ ചാരിത്ര്യം തട്ടിയെടുക്കാന്‍ വേണ്ടി നടത്തുന്ന പ്രലോഭനങ്ങള്‍ - ഇങ്ങനെ  ന്മിത്വത്തിന്റെ ക്രൂരഭാവങ്ങള്‍ ഇവിടെ തെളിയുന്നു. പരുത്തിക്കാട്ടുമനയ്ക്കലെ അപ്ഫന്‍തമ്പുരാന്റെയും, കുട്ടിത്തമ്പുരാക്കന്മാരുടെയും കാര്യസ്ഥന്‍ ഇട്ട്യാരച്ചന്‍ നായരുടെയും  കാമക്കൂത്താട്ടങ്ങളെപ്പറ്റി നോവലില്‍ പരാമര്‍ശമുണ്ട് അതൊരു തെറ്റായി  അന്നത്തെ പഴമക്കാര്‍ കണ്ടിരുന്നതുമില്ലപട്ടബാക്കിയുടെ  കാര്യത്തില്‍ ഔദാര്യം കാണിയ്ക്കാനുള്ള പ്രതിഫലമായി മുത്തശ്ശി ഒരു രാത്രി ഇട്ട്യാരച്ചന്‍ നായരെ വിളിച്ചുവരുത്തി നാണിയുടെ അറയിലിരുത്തി അവളെ ആ അറയിലേയ്ക്ക് തള്ളിയിടാന്‍ കാര്യമായി ശ്രമിയ്ക്കുകയുണ്ടായി. പരസ്യമായി ഒന്നും ചെയ്യാതെ രഹസ്യമായി എന്തും ചെയ്തു മാന്യത നടിച്ചാല്‍ മതി എന്ന്സമുദായനീതിയുടെ സദാചാരജീര്‍ണ്ണതയെ നോവലിസ്റ്റ് ഇവിടെ നിശിതമായി വിമര്‍ശിയ്ക്കുന്നു.  ഇഷ്ടമില്ലാത്ത വിവാഹബന്ധത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നാണി എതിര്‍ത്തപ്പോള്‍ ഭര്‍ത്താവായ കുട്ടപ്പന്‍നായരാണ് അവള്‍ കോണ്‍ഗ്രസ്സാണെന്നു പറഞ്ഞത്കോണ്‍ഗ്രസ്സിനെപ്പറ്റി യാതൊന്നുമറിയില്ലെങ്കിലും അവള്‍ അത് ശരിവെച്ചു. വിദേശവസ്ത്രബഹിഷ്ക്കരണവുംമല്ലുമുണ്ട് ഉപയോഗിയ്ക്കരുതെന്ന ആഹ്വാനവുംനൂല്‍നൂല്പും,ഉപ്പുനിര്‍മ്മാണവുമൊക്കെ   ഊര്‍ജ്ജിതമായി നടക്കുന്ന കാലമായിരുന്നു അത്.  നാണി എതിര്‍ത്തത് സ്ത്രീകളുടെ പാരതന്ത്ര്യത്തെയുംയാഥാസ്ഥിതികത്വത്തി ന്റെ  കൂച്ചുവിലങ്ങു  കളെയുമാണ്.അദ്ധ്യാപികയായ നാണി ചേര്‍ന്നത്‌ അദ്ധ്യാപക യൂനിയനിലാണ്. യൂനിയന്‍ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടപ്പെടാത്ത മാനേജര്‍മാരാണ് അവളെ കോണ്‍ഗ്രസ്സാണെന്നു മുദ്ര കുത്തിയത്. വായനശാലാസ്ഥാപനവും, പ്രവര്‍ത്തനങ്ങളുമാണ് നാണിയെ കോണ്‍ഗ്രസ്സിലേയ്ക്കടുപ്പിച്ചത് . മനയ്ക്കലെ പാട്ടബാക്കിയുടെ കണക്കില്‍  ഇട്ട്യാരച്ചന്‍ നായര്‍  കൃത്രിമം കാണിച്ചതിനു കേസ് കൊടുക്കുകയുംഅതില്‍ വിജയിയ്ക്കുകയും ചെയ്തതോടെ അവള്‍ കോണ്‍ഗ്രസ്സുകാരിയാണെന്ന ധാരണ പലര്‍ക്കുമുണ്ടായികര്‍ഷക സംഘത്തോട് ബാലനുണ്ടായിരുന്ന അടുപ്പവും നാണിയെ കോണ്‍ഗ്രസ്സിലേയ്ക്ക് നയിച്ചു .

           രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ പേരില്‍ ജയിലിലായ ഗോപാലന്‍ പരോളിലിറങ്ങിയ ശേഷം തിരിയെ ജയിലില്‍ പോകാതെ ഒളിസങ്കേതമായി തെരഞ്ഞെടുത്തത്  നാരകത്തു തറവാടായിരുന്നുചാത്തുനായര്‍പിണ്ടാരി കേശവമേനോന്‍രാധാകൃഷ്ണമേനോന്‍ തുടങ്ങിയ സഖാക്കള്‍ അവിടെ വരികയും രാഷ്ട്രീയചര്‍ച്ചകള്‍ നടത്തുകയും ചെയ്യുമായിരുന്നുകോണ്‍ഗ്രസു സോഷ്യലിസത്തില്‍ നിന്ന് കോണ്‍ഗ്രസ്  കമ്മ്യൂണിസത്തിലേയ്ക്കുള്ള മാറ്റമായിരുന്നു ആ ചര്‍ച്ചകള്‍ലോകമഹായുദ്ധത്തിന്റെ കാലമായി. സാമ്രാജ്യത്വത്തിന്റെ പക്ഷത്തും ജപ്പാന്റെ പക്ഷത്തുമായി പ്രവര്‍ത്തകര്‍ ഇരുസംഘങ്ങളായി പിരിഞ്ഞുഗോപാലനും  രാധാകൃഷ്ണമേനോനും തമ്മില്‍ത്തെറ്റിജപ്പാന്റെ പക്ഷം പിടിച്ച രാധാകൃഷ്ണമേനോന്‍ ഏറെത്താമസിയാതെ ജയിലിലായി.
ലീഗിന്റെ പ്രവര്‍ത്തകനായിരുന്നു കരിഞ്ചന്തക്കാരനായ മുതലാളി മുഹമ്മദ്‌. അയാളുടെ സഹായിയായിരുന്ന ആലിക്കുട്ടി നെല്ലുപിടിക്കേസില്‍ കുത്തേറ്റു മരിച്ചുകോണ്‍ഗ്രസ്സുകാരുടെ പ്രേരണ കൊണ്ട് അയാള്‍ ബാലനാണ് കുത്തിയതെന്നു കള്ളമൊഴി കൊടുത്തിരുന്നുഗര്‍ഭിണിയാണെന്നോ , വൃദ്ധയാണെന്നോ പരിഗണനയില്ലാതെ സ്ത്രീകളെ ഉപദ്രവിയ്ക്കുക , ശിക്ഷിയ്ക്കുകഎതിര്‍ത്തു നില്‍ക്കുന്നവരെ കള്ളക്കേസില്‍ പെടുത്തുക എന്നിങ്ങനെ പല നീചകൃത്യങ്ങളും   അന്നത്തെ പുത്തന്‍ കോണ്‍ഗ്രസ്സുകാര്‍  മുമ്പ് കോണ്‍ഗ്രസ്സുകാരെ അപരാധികളെ കണ്ടിരുന്നവര്‍ - ചെയ്തു  പോന്നു  ഒളിവിലായ ബാലനെപ്പറ്റി പറഞ്ഞു കൊടുക്കാത്തതിന്റെ പേരില്‍ ഗര്‍ഭിണിയായ നാണിയെ തടവിലാക്കാനും ബാലന്റെ ഭാര്യ കുഞ്ഞിമാളു വിനെ ഉപദ്രവിയ്ക്കാനുംനാണിയെ അറസ്റ്റുചെയ്തു ജയിലിലാക്കാനും അവര്‍ മടിച്ചില്ലനാരകത്തു തറവാട്  തീ വെച്ച് നശിപ്പിയ്ക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിന്റെ  കാലമായപ്പോള്‍ കോണ്‍ഗ്രസ്സുകാരുടെ മര്‍ദ്ദനനയം കുറഞ്ഞു കമ്മ്യൂണിസ്റ്റുകാര്‍ക്ക് ശുഭപ്രതീക്ഷയേറി.ഗര്‍ദ്ദഭങ്ങള്‍   ഒരു കെട്ടുറപ്പുള്ള വിദ്യാഭ്യാസ സമ്പ്രദായം ഇല്ലാത്ത കാലമായിരുന്നു അത്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തിനെക്കുറിച്ച് അന്നത്തെ ജനതയ്ക്കും അറിവുണ്ടായിരുന്നില്ലസ്കൂള്‍ മാനേജര്‍ ഇന്‍സ്പെക്ഷന്റെ ദിവസം മാത്രമാണ് സ്കൂള്‍ ശരിയാം വിധം നടത്തുകകുട്ടികളുടെയും അദ്ധ്യാപകരുടെയും അംഗസംഖ്യ പോലും കൃത്രിമമായിരിയ്ക്കുംനാണി ആദ്യം അദ്ധ്യാപികയാകുന്നത്കൊല്ലത്തില്‍ ആറുറുപ്പിക ശമ്പളത്തിനു മാനേജര്‍ ഇടയ്ക്ക് വീട്ടില്‍ കൊണ്ടുവന്നുകാണിയ്ക്കുന്ന രജിസ്റ്ററില്‍ ഒപ്പുവെച്ചു കൊണ്ടാണ്   ഒപ്പുമിസ്ട്രസ്സ് കുട്ടികള്‍ക്ക് ജയിച്ചതിനു സര്‍ട്ടിഫിക്കറ്റ് ലഭിയ്ക്കണമെങ്കില്‍ മാനേജര്‍ക്ക് കൈക്കൂലി കൊടുക്കണമായിരുന്നുമാനേജര്‍ സ്വാര്‍ത്ഥനുംഅത്യാഗ്രഹിയും പിശുക്കനുമാണെങ്കില്‍ അദ്ധ്യാപകരുടെ അവസ്ഥ വളരെ ദയനീയമായിരിയ്ക്കുംനിയമനം, ശമ്പളംപിരിച്ചുവിടല്‍ എല്ലാം മാനേജരുടെ തീരുമാനപ്രകാരമാണ് നടക്കുകഎതിര്‍ക്കാനാര്‍ക്കും അവകാശമില്ലഇന്‍സ്പെക്ടരും മാനേജരുടെ കൈക്കൂലി മേടിയ്ക്കുന്നവനാകയാല്‍നിഷ്പക്ഷമായി പെരുമാറില്ലഗ്രാന്റ് കൊടുക്കുന്ന ഗവണ്മെന്റ്  അനുശാസിയ്ക്കുന്ന നിയമങ്ങള്‍ പാലിയ്ക്കാന്‍ മാനേജര്‍ തയ്യാറാകില്ലഹയര്‍ ട്രെയിനിംഗ് കഴിഞ്ഞവര്‍ തന്നെ ഹെഡ്മാസ്റ്റരാകണം. രണ്ടു ഹയര്‍ ട്രെയിനിംഗ് കഴിഞ്ഞവര്‍ക്ക് ഒരു അണ്‍ട്രെയിന്റ് എന്ന അനുപാതം ദീക്ഷിയ്ക്കണം തുടങ്ങിയ നിയമങ്ങള്‍ മാനേജര്‍മാര്‍ക്ക് അനുസരിയ്ക്കാന്‍പ്രയാസമായിരുന്നുഇതിനെല്ലാമെതിരെ പ്രവര്‍ത്തിയ്ക്കാനാണ്  അദ്ധ്യാപകസംഘടന നിലവില്‍ വന്നത്. യൂണിയനില്‍ചേരുന്നവരോടു മാനേജര്‍മാര്‍ക്ക് ശത്രുതയായിരുന്നുതങ്ങള്‍ പറയുന്നതനുസരിച്ചുകഴിയുന്ന  അദ്ധ്യാപകരെയും തങ്ങളെയും പിണക്കിയകറ്റാന്‍ശ്രമിയ്ക്കുന്നവരായാണ്  അവര്‍ യൂണിയന്‍പ്രവര്‍ത്തകരെ കണ്ടത്. മൂന്നുമാസത്തെ നോട്ടീസ് കൊടുക്കണമെന്ന നിയമമൊന്നും നോക്കാതെ അവരെ ഒഴിവാക്കാന്‍  മാനേജര്‍മടിച്ചിരുന്നില്ലഅമ്പലപ്പറമ്പ് സ്കൂള്‍ മാനേജര്‍ കുഞ്ഞനെഴുത്തച്ഛനു കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യാനാളുണ്ടെന്നു കണ്ടാണ്‌ ചാത്തുനായരെ പിരിച്ചുവിട്ടത്നാണി ഹയര്‍ ട്രെയിന്റായതുകൊണ്ട് മാനേജരുടെ മകന്‍ കുട്ടികൃഷ്ണനെഴുത്തച്ഛനു ഹെഡ്മാസ്റ്റര്‍  സ്ഥാനം ഒഴിഞ്ഞുകൊടുക്കേണ്ടി വന്നുതന്റെ കാമാഭ്യര്‍ത്ഥന നാണി നിരസിയ്ക്കുക കൂടി ചെയ്തപ്പോള്‍ അയാള്‍ക്ക്‌ നാണിയോട് വെറുപ്പായിസെക്കന്ററി ട്രെയിന്റായ ഒരദ്ധ്യാപകനെ കണ്ടെത്തി അയാള്‍ നാണിയെ പിരിച്ചുവിട്ടു. ഗവണ്മെന്റനുവദിച്ച പ്രകാരമുള്ള ശമ്പളം കിട്ടാന്‍ ചാത്തുനായര്‍ക്കും നാണിയ്ക്കുമൊക്കെകേസിന്റെയും നിയമത്തിന്റെയുമൊക്കെ വഴി നോക്കേണ്ടി വന്നുതന്റെ സ്കൂളിലെ  അദ്ധ്യാപകരെ കൂലിപ്പണിക്കാരെ  പ്പോലെ കണക്കാക്കുന്ന കുഞ്ഞനെഴുത്തച്ഛന്‍ അവരെ വിശേഷിപ്പിയ്ക്കാറുള്ളത്  ഗര്‍ദ്ദഭങ്ങള്‍  എന്നാണു .വിവാഹിതയായ  മകളോട്  ശമ്പളമില്ലാതെ പണിയെടുത്തു അവളെ പഠിപ്പിച്ച കാശ്  ഈടാക്കിയെ  ഭര്‍ത്തൃഗൃഹത്തിലേയ്ക്ക് പോകാനനുവദിയ്ക്കൂ എന്നയാള്‍ ശഠിച്ചിരുന്നു.
പലപ്പോഴും മാനേജര്‍മാര്‍ സ്കൂള്‍ നടത്തിയിരുന്നത് തങ്ങളുടെ ബന്ധുക്കള്‍ക്ക് ജോലി കൊടുക്കാനായിരുന്നുഅദ്ധ്യാപകനായ സ്വന്തം അനുജന്‍ രാമന്‍കുട്ടി ആരോടും പറയാതെ പട്ടാളത്തില്‍ ചേര്‍ന്നപ്പോള്‍ നാരായണന്‍നായര്‍ സ്കൂള്‍ പൂട്ടാനൊരുങ്ങിയതായിരുന്നുനാണിയും, ചാത്തുനായരും, രാധാകൃഷ്ണമേനോനും ആ വിദ്യാലയം ഏറ്റെടുത്തു ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച് നല്ലൊരു വിദ്യാലയമാക്കി. പട്ടാളത്തില്‍ പോയ അനുജന്‍ തിരിച്ചെത്തിയപ്പോള്‍ നാരായണന്‍നായര്‍ തന്റെ മറ്റൊരു സ്കൂളിലെ അദ്ധ്യാപകനായ പദ്മനാഭന്‍  മാസ്റ്റരെ  പിരിച്ചുവിടാന്‍ ശ്രമിച്ചു പദ്മനാഭനും രാമന്‍കുട്ടിയും തമ്മില്‍ അടിയായിപിടിച്ചു മാറ്റാന്‍ ചെന്ന ചാത്തുനായരെയും  പദ്മനാഭനോടൊപ്പം പോലീസ്  അറസ്റ്റ് ചെയ്തു. ചാത്തുനായരെ അവര്‍ ഒന്നാം പ്രതിയാക്കി മാറ്റി ഇരുവരുടെയും ജയില്‍ ശിക്ഷയിലാണ് മാനേജരോടുള്ള തര്‍ക്കം ചെന്നവസാനിച്ചത്‌. കമ്മ്യൂണിസ്റ്റാണെന്നാരോപിച്ചു സര്‍ട്ടിഫിക്കറ്റ് സസ്പെന്റ് ചെയ്യലും അത് തിരിച്ചു കിട്ടാന്‍ പുത്തന്‍ കോണ്‍ഗ്രസ്സുകാരായി ചമഞ്ഞു നടക്കുന്നവരുടെ ഔദാര്യത്തിന് കൈനീട്ടേണ്ടി വരികയും ചെയ്യുന്ന അദ്ധ്യാപകരുടെ  ദയനീയാവസ്ഥയും ഇവിടെ കാണുന്നുണ്ട്ഇതിനിരകളായിത്തീര്‍ന്ന പലരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലാത്തവരായിരുന്നു. പ്രാരാബ്ദ്ധങ്ങളില്‍ പെട്ട് നട്ടം തിരിയുന്ന സാധുവായ കുട്ടിമാളു ടീച്ചറോട് സര്‍ട്ടിഫിക്കറ്റ് തിരിച്ചുകിട്ടാന്‍  കൈക്കൂലി മാത്രമല്ല ചോദിയ്ക്കുന്നത് , കമ്മ്യൂണിസ്റ്റുകാരോട് ശത്രുത കാണിച്ചു താന്‍ കോണ്‍ഗ്രസ്സാണെന്നു പറഞ്ഞു നടക്കുന്ന ഗുണ്ടയായ അയമ്മുവിനു തന്റെ ആഗ്രഹപൂര്‍ത്തിയ്ക്ക്   അവള്‍ വഴങ്ങണമെന്നുകൂടി നിബന്ധനയുണ്ടായിരുന്നു.
മുത്തശ്ശിയും നാണിയും മുത്തശ്ശിയും നാണിയുമാണിതിലെ പ്രധാന കഥാപാത്രങ്ങള്‍ . മരുമക്കത്തായത്തിന്റെ ദൂഷ്യവശങ്ങള്‍ ഇവിടെ കടന്നുവരുന്നില്ല. അമ്മാവന്റെ ഭരണം ഇവിടെയില്ല.  മുത്തശ്ശി തന്നെയാണ് നാരകത്തു തറവാട് ഭരിയ്ക്കുന്നത് ആണുങ്ങള്‍ക്ക് തോന്നിയത് കാട്ടാനുള്ളതല്ല നാരകത്തു തറവാട്ടിലെ മുതല്പെണ്ണുങ്ങള്‍ക്കും കുട്ടികള്‍ക്കും കഞ്ഞി കുടിയ്ക്കാനുള്ളതാണ് മുത്തശ്ശിയുടെ ഈ അഭിപ്രായത്തില്‍ത്തന്നെ ഒരു സ്വാതന്ത്ര്യപ്രഖ്യാപനം നമുക്ക് കേള്‍ക്കാംനാണിയോടുള്ള സ്നേഹം കൊണ്ടാണ്  മുത്തശ്ശി അവളെ എട്ടാംക്ലാസ് വരെ പഠിപ്പിയ്ക്കാന്‍ തയ്യാറായത്ബാലനെ ഒരു  മൂരിക്കുട്ടനെ  പോലെയേ കണക്കാക്കിയുള്ളൂ. പഠനം നിര്‍ത്തി അവനെ കൃഷിപ്പണിയ്ക്ക് നിയോഗിയ്ക്കുന്നതില്‍ ഒരു കുറ്റബോധവും അവര്‍ക്കുണ്ടായിരുന്നില്ല എല്ലാം എല്ലാം നാണിയ്ക്ക് ” എന്നൊരു മുദ്രാവാക്യം മനസ്സിലേന്തി ജീവിയ്ക്കുന്ന അവര്‍ മകനും പേരമകനും ഒരു പരിഗണനയും നല്‍കിയില്ലവൃദ്ധനാണെങ്കിലും സമ്പന്നനായതു കൊണ്ടാണ് കുട്ടപ്പന്‍നായര്‍ക്കു  നാണിയെ കൊടുക്കാന്‍ അവര്‍ തയ്യാറായത്മരുമക്കത്തായത്തില പെണ്ണുങ്ങള്‍ക്കനുഭവിയ്ക്കേണ്ടി വരുന്ന ദുരിതങ്ങളറിയുന്നതിനാലാകാം അവര്‍ തറവാട്ടു ഭരണം മകന് കൊടുക്കാതിരുന്നത്ആ സ്ഥാനത്ത്  ഒരു സഹോദരനായിരുന്നുവെങ്കില്‍ അവര്‍ക്കിത്ര വീര്യം കാണിയ്ക്കാനാവില്ലായിരുന്നു.  കുട്ടപ്പന്‍നായരുമായുള്ള ബന്ധത്തില്‍ നിന്ന്  രക്ഷ നേടണമെന്ന വിചാരമാണ്നാണിയുടെപ്രതികരണശേഷിയുണര്‍ത്തുന്നത്. ഒരാധുനികസ്ത്രീയെപ്പോലെയാണ്  സ്ത്രീവിമോചനത്തെപ്പറ്റി അവള്‍  ചിന്തിയ്ക്കുന്നത്താന്‍ അബലയല്ല എന്ന ബോധത്തോടെയാണ് അവള്‍ അദ്ധ്യാപികയാകാന്‍ ഒരുങ്ങിയത്മാനേജരായ ആലിമുസല്യാരുടെ കൂടെച്ചേര്‍ത്ത്  നാട്ടുകാര്‍  പറഞ്ഞുണ്ടാക്കിയ അപവാദമൊന്നും നാണിയെ തളര്‍ത്തിയില്ലഓരോ അനുഭവവും നാണിയുടെ ചിന്തയുടെയും, വാക്കിന്റെയുംപ്രവൃത്തിയുടെയും മൂര്‍ച്ച കൂട്ടുകയാണ് ചെയ്തത്അന്നത്തെ അദ്ധ്യാപനരംഗത്തെ അഴിമതികള്‍ അതിനു തക്കതായിരുന്നുതോല്‍വി സമ്മതിയ്ക്കാനുള്ള മടിയുംതെറ്റിനെ എതിര്‍ക്കാനുള്ള തന്റേടവുമാണ്  നാണിമിസ്ട്രസ്സിനെ ശക്തയാക്കിത്തീര്‍ത്തത്തിരുവായ്ക്കെതിര്‍വായരുത്  എന്ന മാനേജരുടെ ദുര്‍ന്നയം വകവെച്ചു കൊടുക്കാന്‍ നാണി തയ്യാറായിരുന്നില്ലകാര്യസ്ഥനെതിരെ കേസ് കൊടുക്കാനും , ഇന്‍സ്പെക്ടര്‍ക്കെതിരെ ഹരജികളയയ്ക്കാനും നാണി മടി കാണിച്ചില്ല. തന്നെപ്പറ്റി നാട്ടുകാരുണ്ടാക്കുന്ന അപവാദങ്ങള്‍ നാണിയെ രസിപ്പിയ്ക്കുകയാണ്  ചെയ്തത്പക്ഷേ ഇത്തരം പ്രവര്‍ത്തനങ്ങള്‍  പലപ്പോഴും നാണിയെ സ്ത്രീകളില്‍ നിന്നകറ്റാന്‍ കാരണമായിഒരു സഖാവ് പറഞ്ഞപ്പോഴാണ്   താനൊരു മീശ മുളച്ച സ്ത്രീ  യാണെന്ന്  നാണിയ്ക്ക് തോന്നുന്നത്മാനേജര്‍  കുഞ്ഞനെഴുത്തച്ഛനാണ് നാണിയും  ചാത്തുനായരും തമ്മിലുള്ള ബന്ധത്തെപ്പറ്റി  ആദ്യം അപവാദം പറഞ്ഞത്അതെപ്പറ്റി ചാത്തുനായര്‍  സംസാരിച്ചപ്പോള്‍   എന്നാല്‍ നമുക്ക് സ്നേഹിയ്ക്കാം  എന്ന് ഉടനെ പറഞ്ഞതും ഈ തന്റേടം കൊണ്ടുതന്നെപിന്നീട് ചാത്തുനായര്‍ അക്കാര്യം ഓര്‍മ്മിപ്പിയ്ക്കുകയും ,ഗോപാലന്‍ ചോദിയ്ക്കുകയും ചെയ്തപ്പോഴാണ് നാണി  കാര്യമായാലോചിച്ചു  സമ്മതിച്ചത് ഒരു കാല്‍പനിക പ്രണയത്തിന്റെ ഹൃദ്യതയൊന്നും ഇവിടെ ചേര്‍ക്കാന്‍ നോവലിസ്റ്റ് ശ്രമിച്ചിട്ടില്ലഅത് തന്റെ  നാണിയ്ക്ക്  ചേരില്ല എന്നദ്ദേഹത്തിനറിയാമായിരുന്നുഅദ്ദേഹം നാണിയ്ക്ക് കല്പിച്ചതു സൌന്ദര്യമല്ല ധൈര്യവും സ്നേഹവും ആത്മാര്‍ത്ഥതയുമായിരുന്നുബാലന് ഭാര്യയായി അമ്മാമന്റെ  മകളെ നാണി തെരഞ്ഞെടുത്തതും , ചാത്തുനായര്‍ക്ക് ട്രെയിനിങ്ങിനും കൃഷിയ്ക്കും കാശ് കൊടുത്ത് സഹായിച്ചതും അവളുടെ സ്നേഹം നിറഞ്ഞ മനസ്സിന്റെ സൂചനയാണ്. ചാത്തുനായര്‍  ജയിലിലായിരിയ്ക്കുമ്പോള്‍ അയാളുടെ വീട്ടുകാരെ സഹായിച്ചതും പരിപാലിച്ചതും പ്രണയം കൊണ്ടായിരുന്നില്ല ഒരു സഖാവിനു ചെയ്യേണ്ട കടമയോര്‍ത്താണ് .
ചാത്തുനായരുമായുള്ള നാണിയുടെ ബന്ധത്തെക്കുറിച്ച് അപവാദം കേട്ടപ്പോള്‍  അത്ര തന്റേടം ഇല്ലാത്തവളല്ല നാണി  എന്നാണ്  മുത്തശ്ശി പ്രതികരിച്ചത്കുട്ടപ്പന്‍നായര്‍ക്കു  നാണിയെ വിവാഹം ചെയ്തു കൊടുക്കാനും ഇട്ട്യാരച്ചന്‍ നായര്‍ക്ക് അവളെ സമര്‍പ്പിയ്ക്കാനും മടി കാണിയ്ക്കാത്ത മുത്തശ്ശിയുടെ യാഥാസ്ഥിതികത്വത്തിനു ഇളക്കം തട്ടിയിരുന്നുപാട്ടബാക്കിയുടെ കേസ് ജയിച്ചപ്പോള്‍  നാണിയുടെ ഭാഗത്ത് ശരിയുണ്ടെന്ന്  മുത്തശ്ശിയ്ക്ക് തോന്നിബാലനെ കാണിച്ചു കൊടുക്കാത്തതിനു ഗര്‍ഭിണിയായ നാണിയെ പോലീസുകാര്‍ അറസ്റ്റ് ചെയ്ത് ജയിലിലാക്കിജയില്‍ മുറിയില്‍ തളര്‍ന്നു   കിടക്കുന്ന തന്നെ ശുശ്രൂഷിച്ച സ്ത്രീയോട് അവള്‍ പറയുന്നത് “ അത് ഇപ്പോള്‍ത്തന്നെ വയറ്റില്‍ കിടന്നു കമ്മ്യൂണിസ്റ്റായി കഷ്ടപ്പെടട്ടെ    എന്നാണ്. നാണിയ്ക്ക് എവിടെ നിന്ന് ഈ തന്റേടം കിട്ടിയെന്നു സംശയിയ്ക്കാനില്ല , മുത്തശ്ശിയില്‍ നിന്ന് തന്നെ തറവാട്ടുഭരണവും, കൃഷിയും ഒരേ സമയം നന്നായി നോക്കിപ്പോന്ന മുത്തശ്ശിയുടെ സ്വഭാവത്തിന്റെ കാര്‍ക്കശ്യം മാത്രമേ നഷ്ടമായിരുന്നുള്ളൂ മനസ്സിന്റെ തന്റേടം കൂടുകയാണ് ചെയ്തത് . പോലീസുകാര്‍ പിടിച്ചു കൊണ്ട് പോയപ്പോഴും ജയില്‍ശിക്ഷ ലഭിച്ചപ്പോഴുമൊക്കെ ആ  തന്റേടം കാണുന്നുണ്ട്പോലീസു തല്ലിയപ്പോള്‍  താനുറക്കെ കരഞ്ഞുവെന്നും , തനിയ്ക്കത്ര വേദനിച്ചിട്ടൊന്നുമില്ലായിരുന്നുവെന്നും പറയുന്നിടത്ത് ഒരു കുസൃതിയുടെ രണ്ടാംബാല്യം കാണാംജയില്‍ശിക്ഷ ലഭിച്ചപ്പോള്‍ മുത്തശ്ശി ചിരിച്ചുകൊണ്ട് പറഞ്ഞത് കാശി രാമേശ്വരം പോണ്ട കാലമാണ് , കണ്ണൂരെങ്കിലും ഒന്ന് പോവാലോ എന്നാണുഹാസ്യത്തിന് തീരെ പ്രസക്തിയില്ലാത്ത ഒരു പശ്ചാത്തലത്തിലാണ് നോവലിസ്റ്റിനീ നര്‍മ്മത്തിന്റെ മാധുര്യം കലര്‍ത്താനായത് എന്നതും പ്രത്യേകം ശ്രദ്ധേയമാണ്.           ബാലനോടും മകന്‍ ശങ്കരനോടും കുഞ്ഞിമാളുവിനോടുമൊക്കെ മുത്തശ്ശിയ്ക്ക്  യഥാര്‍ത്ഥത്തില്‍  സ്നേഹമുണ്ട്യാഥാസ്ഥിതികത്വത്തിന്റെ ബാധ അവരില്‍നിന്നൊഴിഞ്ഞപ്പോഴാണ്   മൃദുലഭാവങ്ങള്‍  പുറത്തുവരുന്നത്ഗോപാലനെ  മുത്തശ്ശിയ്ക്ക് ഇഷ്ടമായിരുന്നുനാണിയ്ക്ക്  ഭര്‍ത്താവായി അയാളെ കിട്ടിയാല്‍  കൊള്ളാമെന്ന ോഹവുമുണ്ടായിരുന്നു. അത് നടന്നില്ല എന്നതുകൊണ്ട്  ഇഷ്ടത്തിനു യാതൊരു കുറവും വന്നില്ല. കഥയുടെ ആദ്യഭാഗത്ത്  പിശുക്കിയായി കാണുന്ന അവര്‍ താന്‍ രഹസ്യമായി സൂക്ഷിച്ചു വെച്ച അഞ്ചു പവനില്‍ നിന്നൊരു പവന്‍ പാര്‍ട്ടിയ്ക്ക് വേണ്ടി ഗോപാലന്റെ കയ്യിലേല്‍പിച്ചു.  ജീര്‍ണ്ണതയില്‍ നിന്നൊരു നവോത്ഥാനം മുത്തശ്ശിയുടെ മനസ്സിലാണുണ്ടാകുന്നത്. പാരമ്പര്യമനുസരിച്ച് പതിനാലാംവയസ്സില്‍  അമ്മയാകേണ്ട നാണിയുടെ വിവാഹം നടക്കാത്തതിനെച്ചൊല്ലി വിലപിയ്ക്കുന്ന മുത്തശ്ശിയുടെ സംഭാഷണത്തില്‍  നിന്ന് തുടങ്ങുന്ന നോവല്‍ അവര്‍  ലാല്‍സലാം ’ എന്നുപറയുന്നിടത്താണ് അവസാനിയ്ക്കുന്നത് . സാമ്രാജ്യത്വത്തിന്റെയും ജന്മിത്വത്തിന്റെയും  അക്രമരാഷ്ട്രീയത്തിന്റെയും  മുഖത്ത് നോക്കി അവര്‍ക്ക് പറയാം  നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി  എന്നുനാണിയുടെ വളര്‍ച്ചയില്‍ അത്ര അത്ഭുതപ്പെടാനില്ലതികച്ചും വിസ്മയകരമായ മാറ്റവും വളര്‍ച്ചയും മുത്തശ്ശിയിലാണ്  കാണുന്നത്അതുകൊണ്ട് തന്നെയാകാം നോവലിനീ ശീര്‍ഷകം കൊടുത്തത്മുന്‍ഗാമികളായ സുന്ദരികളും സുന്ദരന്മാരും , രണ്ടിടങ്ങഴി വിഷകന്യക തുടങ്ങിയ ശീര്‍ഷകങ്ങള്‍ ശ്രദ്ധിച്ചാലറിയാം അവിടെ വ്യക്തിയ്ക്കല്ല പ്രാധാന്യം സമൂഹത്തിനാണെന്നുഎന്നാല്‍ ചെറുകാടിന്റെ ശീര്‍ഷകം സമൂഹത്തിനോ രാഷ്ട്രീയത്തിനോ അല്ല പ്രാധാന്യം കൊടുത്തത്,  വ്യക്തിയ്ക്കാണ്പക്ഷേ ആ വ്യക്തിയില്‍  മുത്തശ്ശിയില്‍ , നമുക്ക് സമൂഹവും  രാഷ്ട്രീയവുമൊക്കെ  ബൃഹത്തായി അണിനിരക്കുന്നത് കാണാം.     യാഥാതഥ്യത്തിന്റെ ആര്‍ജ്ജവം ഈ നോവലിലുടനീളം നിറഞ്ഞു    നില്‍ക്കുന്നുതന്റേടവും സ്നേഹവുംആത്മാര്‍ത്ഥതയുമെല്ലാം ഒത്തിണങ്ങിയ  നാണിമിസ്ട്രസ്സ്   കാലത്തെ സ്ത്രീയുടെ പ്രതീകമല്ല ഉണ്ടാകേണ്ട സ്ത്രീത്വത്തിന്റെ മാതൃകയാണ്കാലങ്ങള്‍ക്ക് മുന്‍പ് ഒചന്തുമേനോന്‍ ഇന്ദുലേഖയെ നമുക്ക് കാണിച്ചു തന്നത് പോലെ ചെറുകാട നാണിയെ ഒരു മാതൃകയാക്കി മുന്നിലേയ്ക്ക് നിര്‍ത്തുകയാണ്സിവിയുടെ മാനസപുത്രിയാണ്  സുഭദ്രയെങ്കില്‍ ചെറുകാടിന്റെ മാനസപുത്രിയാണ്  നാണിഎന്ന് നിശ്ശങ്കം പറയാംസാഹിത്യ വിദ്യാര്‍ത്ഥികളുടെയും, സാഹിത്യതല്‍പരരായ വായനക്കാരുടെയും പരിചയസീമയില്‍ ഒതുങ്ങി നില്‍ക്കുകയാണ് ചെറുകാട് പ്രാദേശികമായ അംഗീകാരം മാത്രമാണ് അദ്ദേഹത്തിനു ലഭിയ്ക്കുന്നത്.കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവെങ്കില്‍ പോലും അര്‍ഹിയ്ക്കുന്ന അംഗീകാരം അദ്ദേഹത്തിനു കിട്ടിയിട്ടില്ല  കാലഭേദങ്ങളെ ഭേദിച്ച് കടക്കാന്‍ കഴിവുള്ള കൃതികള്‍ 
രചിച്ചിട്ടുണ്ടെങ്കില്‍പോലും.           സാഹിത്യചരിത്രത്തില്‍ ചെറുകാടിന്റെ തൊട്ടു  മുന്‍ഗാമികള്‍ സമൂഹത്തിനു പ്രാധാന്യം കൊടുത്തു കൊണ്ടെഴുതിയവരാണ്. സമകാല ത്തുതന്നെ മനസ്സിലേയ്ക്ക് ദൃഷ്ടി തിരിച്ചെഴുതിയവരുമുണ്ട്ജന്മിത്വ ത്തിന്റെ ദുഷി വശവും കേരളചരിത്രവും രാഷ്ട്രീയവുമൊക്കെ പലരും വിഷയമാക്കിയിട്ടുണ്ടെങ്കിലും  വൈയക്തികദുഃഖങ്ങള്‍ക്ക്‌ പലരും പ്രാധാന്യം കൊടുത്തിട്ടുണ്ടെങ്കിലും ജന്മിത്വം അദ്ധ്യാപകലോകത്തെ ക്രമക്കേടുകള്‍ , രാഷ്ട്രീയം ഇവയെല്ലാം കോര്‍ത്തിണക്കിക്കൊണ്ടുള്ള സുദൃഢമായ ഒരു രചനാശില്പം വ്യക്തികള്‍ക്ക് കൂടി പ്രാധാന്യം കൊടുത്തുകൊണ്ട് അവതരിപ്പിച്ചതില്‍ ചെറുകാട് വേറിട്ടും ഒറ്റപ്പെട്ടും നില്‍ക്കുന്നുവെന്നു പറയാം. മേല്പറഞ്ഞ ഘടകങ്ങളെല്ലാം ഇഴ പിരിച്ചുണ്ടാക്കിയതാണിതിലെ കഥാതന്തു. ഒരിഴയും ദുര്‍ബ്ബലമാകുന്നില്ലഓരോ  ഘടകത്തിന്റെയും തുല്യമായ ബലവും , കൃത്യമായ അനുപാതവും ഈ നോവലിനെ ശക്തമാക്കുന്നുകൃത്യമായി വിധാനം ചെയ്ത ആ ചട്ടക്കൂട് തകര്‍ത്തു ഒരു കഥാപാത്രമോ ആശയമോ , ഒരു വാക്ക് പോലുമോ അതിഭാവുകത്വത്തിലേയ്ക്കോടിക്കയറുന്നില്ല.കഥയിലുടനീളം പ്രസരിയ്ക്കുന്ന ഊര്‍ജ്ജം അനുവാചകന്റെ മനസ്സിലുണര്‍ത്തുക ആവേശമാണ് ജന്മിത്വത്തിന്റെയും ആദ്യകാല അദ്ധ്യാപകരുടെ  ജീവിതത്തിന്റേയും കഥകള്‍ ഇന്നുള്ളവര്‍ക്ക് അപരിചിതമായിരിയ്ക്കുംഅതിന്റെ പ്രത്യക്ഷവല്‍ക്കരണം ഇവിടെ കാണുന്നുഅമ്പത് കൊല്ലങ്ങള്‍ക്കിപ്പുറം   അപരിചിതലോകത്തേയ്ക്ക് കടന്നെത്തുന്ന വായനക്കാരന് നാം സംഘടിച്ചുനില്‍ക്കേണ്ടതിന്റെ  ആവശ്യകതയെന്തെന്നു  മനസ്സിലാകുന്നുഅന്നത്തെ അവശതയെന്തെന്നു മനസ്സിലാക്കുമ്പോഴാണ്  ഇന്നത്തെ ആരോഗ്യത്തില്‍ നമുക്ക് ആശ്വസിയ്ക്കാനും അഭിമാനിയ്ക്കാനും തോന്നുന്നത്ഒപ്പം അത് നിലനിര്‍ത്തേണ്ടതാണെന്ന കര്‍ത്തവ്യബോധവുമുണരുന്നുഒരു കമ്മ്യൂണിസ്റ്റ്  സാഹിത്യകാരനാണെന്നതില്‍ അഭിമാനിച്ച ഒരദ്ധ്യാപകന്‍ കൂടിയായ ഈ നോവലിസ്റ്റ്  ഓരോരുത്തര്‍ക്കും ഓരോ രാഷ്ട്രീയാഭിപ്രായമുണ്ടാകും , എന്നാല്‍  യൂണിയനില്‍ അത് പ്രകടിപ്പിയ്ക്കണമെന്ന അഭിപ്രായം എനിയ്ക്കുമില്ലഅദ്ധ്യാപകന്റെയും വിദ്യാഭ്യാസത്തിന്റെയും പുരോഗതിയ്ക്ക് വേണ്ടി ശ്രമിച്ചാല്‍ മതി  എന്ന് നാണിയെക്കൊണ്ട് പറയിയ്ക്കുന്നത് ഇന്നത്തെ ഓരോ അദ്ധ്യാപകനും ഉള്‍ക്കൊള്ളേണ്ട വാക്കുകളാണ്ഇങ്ങനെ ഒരു പുനര്‍വായന നടത്തുമ്പോള്‍ നമുക്ക്  മനസ്സിലാകുന്നു ഒരു സാഹിത്യകാരന്റെ അനുഭവതീക്ഷ്ണതയില്‍  നിന്നും വാര്‍ന്നു വീണ ഒരു സൃഷ്ടിയുംകാലഹരണപ്പെടുന്നില്ല എന്ന്.