പ്രശസ്ത സംഗീതജ്ഞന്‍ ഡോ. ബാലമുരളീ കൃഷ്ണ അന്തരിച്ചു

കര്‍ണാടക സംഗീത കുലപതി ഡോ. എം.ബാലമുരളീകൃഷ്ണ അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. ഗായകന്‍, സംഗീതജ്ഞന്‍, കവി എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു.
വിവിധ സംഗീത ഉപകരണങ്ങളില്‍ വിദഗ്ധനായിരുന്നു. നിരവധി ചിത്രങ്ങള്‍ക്ക് പിന്നണി പാടിയിട്ടുണ്ട്. തെലുങ്ക്,സംസ്കൃതം, കന്നഡ, തമിഴ് ഭാഷകളില്‍ 400 ഓളം ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. 1967ല്‍ പുറത്തിറങ്ങിയ ഭക്തപ്രഹ്ലാദ എന്ന സിനിമയിലൂടെ അഭിനയ രംഗത്തും അരങ്ങേറി. പാരമ്പര്യത്തില്‍ നിന്ന് വ്യതിചലിക്കാതെ പുതിയ താളക്രമങ്ങള്‍ ചിട്ടപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. നിരവധി രാഗങ്ങളും അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്.
1930ല്‍ ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ ശങ്കര ഗുപ്തയിലാണ് അദ്ദേഹം ജനിച്ചത്. പിതാവ് സംഗീത വിദ്വാനായിരുന്നു. വിവിധ സംഗീത ഉപകരണങ്ങളിലും വിദഗ്ധനായിരുന്നു. ത്യാഗരാജ ഭാഗവതരുടെ പിന്മുറക്കാരനായ ഗുരുവായിരുന്നു ബാല മുരളി കൃഷ്ണ. പണ്ഡിറ്റ് ഭീം സെന്‍ ജോഷിക്കൊപ്പം വേദി പങ്കിട്ടിട്ടുണ്ട്.
വളരെ ചെറിയ പ്രായത്തില്‍ തന്നെ സംഗീതം അഭ്യസിക്കാന്‍ തുടങ്ങിയിരുന്ന അദ്ദേഹം ലോകമെമ്പാടുമായി 25,000ത്തോളം കച്ചേരികള്‍ നടത്തി. എട്ടാം വയസില്‍ ആദ്യ കച്ചേരി നടത്തിയ അദ്ദേഹം പതിനഞ്ചാം വയസില്‍ 72 മേള കര്‍ത്താ രാഗങ്ങള്‍ സ്വന്തമാക്കി. കീര്‍ത്തനങ്ങള്‍ രചിച്ച് തുടങ്ങിയതും പതിനഞ്ചാം വയസില്‍ തന്നെയായിരുന്നു.
പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്കാരം, ഫ്രഞ്ച് സര്‍ക്കാരിന്‍റെ ഷെവലിയര്‍ പുരസ്കാരം, 1976ല്‍ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം, 1987ല്‍ മികച്ച സംഗീതജ്ഞനുള്ള ദേശീയ പുരസ്കാരം എന്നിവ ലഭിച്ചു. 2012ല്‍ കേരളം സ്വാതി സംഗീത പുരസ്കാരം നല്‍കി ആദരിച്ചു.

നെല്ലിക്കുഴി യുഗദീപ്തി ഗ്രന്ഥശാൽ "യുഗദീപ്തി" എന്ന ഓണ്‍ലൈൻ മാഗസിൻ ആാരംഭിക്കുന്നു.. സൃഷ്ടികൾ അയക്കുക........


address:- yugadeepthy@gmail.com
more details:- yugadeepthy.blogspot.in

സാംസ്കാരിക കേരളത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാംസ്കാരിക സാമൂഹ്യ മൂല്യങ്ങളുടെ പുനരുജ്ജീവനത്തിനും പുനസ്ത്ഹപനത്ത്തിനും വേണ്ടി യുഗദീപ്തിയുടെ ചെറിയൊരു ഇടപെടൽ. അനുഗ്രഹങ്ങളും ആാശിർവാദവും കൂടാതെ പങ്കാളിത്തവും പ്രതീക്ഷിക്കുന്നു.... 
എം.കെ.ബോസ്, സെക്രട്ടറി, യുഗദീപ്തി ഗ്രന്ഥശാൽ നെല്ലിക്കുഴി

ലൈബ്രറി നേതൃസമിതി, നെല്ലിക്കുഴി പഞ്ചായത്ത് ശില്പശാല ഇ ളംബ്രയിൽ നടന്നു.

നെല്ലിക്കുഴി പഞ്ചായത്ത് ലൈബ്രറി നേതൃ സമിതി
പഞ്ചായത്ത്‌ ശില്പശാല
2015 ഒക്ടോബർ 4 ഞായര് 4  പി.എം.  ഇ ളംബ്രയിൽ 

 ഗ്രന്ഥശാലാ സംഘത്തിന്റെ 70-ആം വാര്ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശിൽപ്പശാല ഉദ്ഘാടനം- മനോജ് നാരായണൻ (പ്രസിഡന്റ്, ലൈബ്രറി കൗൺസിൽ, കോതംമംഗലം) ചെയ്തു. പി.കെ.ജയരാജ് (ജില്ലാ ലൈബ്രറി കൗൺസിൽ അംഗം)  അദ്ധ്യക്ഷനായി. സന്തോഷ് (പ്രസിഡൻറ്, ശില്പി ലൈബ്രറി ഇളംബ്ര) സ്വാഗതം പറഞ്ഞു. സി.പി.മുഹമ്മദ്‌ (സെക്രട്ടറി, താലുക്ക് ലൈബ്രറി കൌണ്‍സിൽ, കോതമംഗലം), നിര്മ്മല സുകു (എക്സി. അംഗം, താലുക്ക് ലൈബ്രറി കൌണ്‍സിൽ, കോതമംഗലം), എം.കെ.ബോസ് (കണ്‍ വീനർ, ലൈബ്രറി നേതൃസമിതി, നെല്ലിക്കുഴി പഞ്ചായത്ത്), രാജമ്മ രഘു, പി.കെ.ബാപ്പുട്ടി, എം.പി.അസൈനാർ, എൻ .കെ. സുകു, കെ.ചന്ദ്രൻ , തുടങ്ങിയവർ സംസാരിച്ചു.  പഞ്ചായത്തിലെ സാാമൂഹ്യ സാംസ്കാരിക  മണ്ഡലങ്ങളിലെ പ്രവർത്തകർ പങ്കെർടുത്തു.




ഒക്ടോബര്‍ രണ്ട്, ഇന്ന് ഗാന്ധി ജയന്തി .

ഒക്ടോബര്രണ്ട്, ഇന്ന് ഗാന്ധി ജയന്തി .

ഇന്ത്യന്സ്വാതന്ത്ര്യ സമരത്തെ നയിച്ച ഋഷി തുല്യനായ രാഷ്ട്രപിതാവിന്റെ ഓര്മ്മകള്ക്കായി ദിനം മാറ്റിവയ്ക്കാം.


1919 ല്ജാലിയന്വാലാബാഗില്സമാധാനപരമായി യോഗം ചേര്ന്നിരുന്ന ജനക്കൂട്ടത്തെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ ബ്രിട്ടീഷ് ഭരണാധികാരികളുടെ ക്രൂരത ഇന്ത്യന്നാഷണല്കോണ്ഗ്രസ്സിന്റെ, ഇന്ത്യയുടെ, സ്വാതന്ത്ര്യ ദാഹത്തെ ഒട്ടും ഭയപ്പെടുത്തിയില്ല. ആയിടയ്ക്ക് കോണ്ഗ്രസിന്റെ മഹാനായ നേതാവ് ബാല ഗംഗാധര തിലകന്അന്തരിച്ചത് കോണ്ഗ്രസിന് ആഘാതമാവുകയും ചെയ്തു. അവസരത്തില്‍, സത്യാഗ്രഹ സമര മുറയുടെ നേതാവായ മോഹന്കുമാര്കരംചന്ദ് ഗാന്ധി എന്ന ഗാന്ധിജിയില്ഇന്ത്യ പുതിയ നേതാവിനെ കണ്ടെത്തി. ഇന്ത്യന്സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിനായി ഗാന്ധിയുടെ പിന്നില്അണി നിരന്ന കാഴ്ചയായിരുന്നു പിന്നീട് കാണാന്കഴിഞ്ഞത്.

ഗാന്ധിജി നേതൃ സ്ഥാനത്തേക്ക് വന്നതിനുശേഷം മൂന്ന് ദശകങ്ങളിലായി നടന്ന സഹന സമരങ്ങള്ഇന്ത്യയെ സ്വാതന്ത്ര്യത്തിന്റെ പുലരിയില്കൊണ്ടെത്തിച്ചു.
1920-22 കാലഘട്ടത്തില്നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ ബ്രിട്ടീഷ് ഭരണാധികാരികളെ അങ്കലാപ്പിലാഴ്ത്താന്ഗാന്ധിജിക്ക് സാധിച്ചു. ജനങ്ങള്സ്കൂളുകളും കോളേജുകളും കോടതികളും ബഹിഷ്കരിച്ചു. നിസ്സഹകരണ പ്രസ്ഥാനം ശക്തി പ്രാപിച്ചപ്പോള്ഭരണാധികാരികള്ഗാന്ധിജിയെ അറസ്റ്റ് ചെയ്തു. ഗാന്ധിജിക്ക് ആറ് വര്ഷം തടവ് നല്കിയ കോടതി നടപടികള്ലോകത്തിലെ എല്ലാ രാജ്യങ്ങളും സശ്രദ്ധം വീക്ഷിക്കുകയായിരുന്നു. 1922 ല്മുംബൈയില്ഉണ്ടായ ഹിന്ദു-മുസ്ലീം ലഹള ഗാന്ധിജിയെ കുറച്ചൊന്നുമായിരുന്നില്ല വേദനിപ്പിച്ചത്. ആസമയം, പുത്രന്ദേവദാസിനോട് മുംബൈയില്പോയി ലഹളക്കാരോട് സംസാരിക്കാന്ആവശ്യപ്പെട്ടു. പുത്രനെ തന്നെ നഷ്ടമായാലും ഹിന്ദു-മുസ്ലീം ഐക്യത്തിനു വേണ്ടി അത് സഹിക്കാന്ഇന്ത്യയുടെ ധീര ദേശാഭിമാനി തയ്യാറായിരുന്നു. 1930-31 കാലഘട്ടത്തിലെ ഉപ്പു സത്യാഗ്രഹം ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ടു. ഉപ്പ് നിര്മ്മിക്കുന്നത് സര്ക്കാരിന്റെ കുത്തകയാക്കിയ നടപടിക്കെതിരെ ഗാന്ധിജി നടത്തിയ നിയമ ലംഘനമായിരുന്നു അത്. എഴുപത്തിയൊമ്പത് അനുയായികള്ക്കൊപ്പം സബര്മതി ആശ്രമത്തില്നിന്ന് ദണ്ഡിയെന്ന തീരപ്രദേശത്തേക്ക് യൌവ്വനത്തിന്റെ ചുറുചുറുക്കോട് അറുപത്തിരണ്ടുകാരനായ ഗാന്ധി നടത്തിയ യാത്ര ഇന്ത്യന്സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വര്ണോജ്ജ്വലമായ ഏടാണ്. ദിനവും കാല്നടയായി 15 മേലോളം യാത്രചെയ്താണ് ഗാന്ധിജി ദണ്ഡിയിലെത്തിയത്.

തൊട്ടുകൂടാത്തവരെഒഴിച്ചു നിര്ത്തി ഭിന്നിപ്പിച്ചു ഭരിക്കുക
എന്ന ബ്രിട്ടീഷ് തന്ത്രത്തിനെതിരെയും ഗാന്ധിജി അഹിംസയുടെ പാതയില്പടപൊരുതി. ഹിന്ദു-മുസ്ലീം ഐക്യത്തില്അടിയുറച്ചു നിന്ന ഗാന്ധിജി തൊട്ടു കൂടാത്തവരെഹരിജനങ്ങള്‍’ എന്ന് സംബോധന ചെയ്തത് മറ്റൊരു മാറ്റത്തിന്റെ തുടക്കമായി. ഗാന്ധിജി ആരംഭിച്ചഹരിജന്‍’, ‘ഹരിജന്‍-സേവക്’, ‘ഹരിജന്‍-ബന്ധുഎന്നീ പ്രസിദ്ധീകരണങ്ങളും ഭിന്നിപ്പിച്ചു ഭരിക്കല്തന്ത്രത്തിന് തിരിച്ചടിയായി. 1942 ലെ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭമാണ് സ്വാതന്ത്ര്യത്തിലേക്ക് ഇന്ത്യയെ നയിച്ചത്. അഹിംസാ മാര്ഗ്ഗത്തിലൂടെയാണ് ഗാന്ധിജി ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം തുടങ്ങിയത് എങ്കിലും ഇത് പിന്നീട് അക്രമ മാര്ഗ്ഗത്തിലേക്കും വഴുതി വീണിരുന്നു. ‘പ്രവര്ത്തിക്കുക അല്ലെങ്കില്മരിക്കുകഎന്ന ഗാന്ധിജിയുടെ സന്ദേശം ദേശത്തെയാകെ ഇളക്കി മറിച്ചു. ലാത്തിയടികളും വെടിയുണ്ടകളും ജനമുന്നേറ്റത്തെ തടയാന്പര്യാപ്തമായിരുന്നില്ല.
ഓഗസ്റ്റ് 15, 1947 ല്ഇന്ത്യയിലെ ജനങ്ങളുടെ സ്വപ്നം യാഥാര്ത്ഥ്യമായി, ഇന്ത്യ സ്വതന്ത്രയായി. പാകിസ്ഥാനും ഇന്ത്യയും എന്ന രണ്ട് രാജ്യങ്ങളുടെ പിറവിയോടെയാണ് ഇന്ത്യയുടെ സ്വാതന്ത്ര്യ സ്വപ്നം പൂവണിഞ്ഞത്-ഗാന്ധിജിയുടെ ഇഷ്ടത്തിന് വിപരീതമായി. ഇന്ത്യയ്ക്ക് വേണ്ടി ഒരു ജീവിതം മുഴുവന്പൊരുതിയ ഗാന്ധിജി 1948 ജനുവരി 30 ന് നാഥുറാം ഗോഡ്സെ എന്ന മതതീവ്രവാദിയുടെ വെടിയേറ്റ് മരിച്ചു. പതിവുപോലെ, വൈകിട്ട് 5:30 ന് ഉള്ള പ്രാര്ത്ഥനായോഗത്തില്
പങ്കെടുക്കാനെത്തിയതായിരുന്നു ഗാന്ധിജി. നാഥുറാം ഗോഡ്സെ ഗാന്ധിജിയെ തലകുനിച്ച് വണങ്ങി, പിന്നെ പോയന്റ് ബ്ലാങ്ക് റേഞ്ചില്മൂന്ന് വെടിയുണ്ടകള് പുണ്യാത്മാവിന്റെ ജീവന്അപഹരിച്ചുChangathikoottam  ചങ്ങാതികൂട്ടം's photo.